കോട്ടയം . പാമ്പാടി റബ്‌കോയിലെ തൊഴിലാളി സമരത്തിൽ പ്രതികാര നടപടിയുമായി മാനേജ്‌മെന്റ്. ഭിന്നശേഷിക്കാരൻ ഉൾപ്പെടെയുള്ള ആറ് തൊഴിലാളികളെ മാനേജ്‌മന്റ് സസ്‌പെൻഡ് ചെയ്തു. ശമ്പളം ചോദിച്ച് സമരം ചെയ്തവർക്കെതിരെയാണ് ഈ നടപടി. മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് തൊഴിലാളികൾക്ക് നല്കിയിലൊരിക്കുന്ന ഉത്തരവ്.
വിശദീകരണം തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടിയെന്ന് മാനേജിംഗ് ഡയറക്ടർ സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവിൽ പറയുന്നു. കമ്പനിയുടെ പ്രവർത്തനം തടസ്സപ്പെടുത്തി, വാഹനങ്ങൾ തടഞ്ഞു, മാദ്ധ്യമങ്ങളിലൂടെ പ്രതികരണം നടത്തി എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് നടപടി ഉണ്ടായിരിക്കുന്നത്.
“ശമ്പളമില്ലാതെ ഞങ്ങളെങ്ങനെ ജോലിചെയ്യും, ഞങ്ങളെങ്ങനെ ജീവിക്കും? ഞങ്ങളും മനുഷ്യരല്ലേ? 4വർഷങ്ങളായി പി എഫ് പോലും അടക്കുന്നില്ല, ശമ്പളം എങ്കിലും തന്നുകൂടെ? റബ്ക്കോയിലെ സിഐടിയു യൂണിയന്‍ തൊഴിലാളികൾ കഴിഞ്ഞ 85 ദിവസങ്ങളായി സമരത്തിലായിരുന്നു.
കഴിഞ്ഞ അഞ്ചുമാസത്തിലധികമായി ശമ്പളം കിട്ടാതെ പൊറുതി മുട്ടി റബ്ക്കോയിലെ സിഐടിയു യൂണിയന്‍ തൊഴിലാളികൾ പിണറായി സര്‍ക്കാരിനെതിരെ കുത്തിയിരിപ്പ് സമരം നടത്തി വരുകയായിരുന്നു. പാമ്പാടി റബ്‌കോയിലെ തൊഴിലാളികളാണ് പൂര്‍ണമായും ജോലി ബഹിഷ്‌കരിച്ച് സര്‍ക്കാരിനെതിരെ സമരത്തിന് ഇറങ്ങിയിരുന്നത്. റബ്കോ എംപ്ലോയിസ് യൂണിയന്റെ കീഴിലുള്ള എല്ലാ തൊഴിലാളികളും സിഐടിയു യൂണിയന്‍കാരാണ് എന്നതാണ്‌൮ പ്രത്യേകത.
കഴിഞ്ഞ 85 ദിവസങ്ങളായി റബ്‌കോയിലെ നൂറിലധികം തൊഴിലാളികള്‍ സമരം ചെയ്യുന്നു. സ്വന്തം യൂണിയൻ കാർ സമരം ചെയ്തിട്ട് പോലും വ്യവസായ മന്ത്രിയോ, മുഖ്യമന്ത്രിയോ ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല. ശമ്പളം മുടങ്ങി ദുരിതത്തിലാണെന്നു അറിയിച്ച് നവകേരള സദസില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി സമര്‍പ്പിച്ചിരുന്നു വെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. അതിനിടെയാണ് ജോലി ചെയ്ത ശമ്പളം ചോദിച്ച തൊഴിലാളികളെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ നാലു വര്‍ഷമായി റബ്‌കോയിൽ ജീവനക്കാരുടെ പിഎഫ് പോലും അടയ്ക്കുന്നില്ല. തൊഴിലാളികള്‍ ആരോപിക്കുന്നു. ചെയ്ത ജോലിയുടെ ശമ്പളമാണ് ചോദിക്കുന്നതെന്നും ഇതു കൃത്യമായ ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും തൊഴിലാളികള്‍ പറഞ്ഞിട്ടുണ്ട്.