തിരുവനന്തപുരം . ഗവര്‍ണറുമായുള്ള പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ചായസല്‍ക്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. ‘ഗവർണറുടെ ചായ ഞങ്ങൾക്ക് വേണ്ട’ എന്ന നിലപാട് എടുക്കുകയായിരുന്നു പിണറായി മന്ത്രി സഭ. രാജ്ഭവനില്‍ ഗവര്‍ണറുടെ അറ്റ്‌ഹോം വിരുന്ന് വെള്ളിയാഴ്ചയാണ് നടന്നത്. എന്നാല്‍ അതില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി അടക്കം തീരുമാനം എടുക്കുകയാണ് ഉണ്ടായത്. നിലവിലുള്ള പോര് തുടരുമെന്ന സൂചന കൂടിയാണ് ഇത് നൽകുന്നത്.
ഗവർണർ നയപ്രഖ്യാപന പ്രസംഗം വെറും ഒന്നര മിനുട്ടില്‍ ഒതുക്കിയ നടപടിയില്‍ അടക്കം സര്‍ക്കാരിന് രോഷത്തിലാണ്. ഇതിനിടയിലാണ് ചായസല്‍ക്കാര ബഹിഷ്‌കരണം. ഗവര്‍ണര്‍ക്കെതിരെ സിപിഎം നേതാക്കളും മന്ത്രിമാരുമെല്ലാം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു കൊണ്ട് പ്രസ്താവനകൾ നടത്തുന്നതും തുടരുകയാണ്.
വിരുന്നിന് ഇരുപത് ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. സര്‍ക്കാ രിന്റെ ബജറ്റ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി തുക അനുവദിക്കു കയാ യിരുന്നു. രാജ്ഭവന്‍ മുറ്റത്ത് പന്തലിട്ട് 1200 പേര്‍ക്കാണ് ചായസല്‍ക്കാരം നല്‍കാൻ തീരുമാനിച്ചിരുന്നത്. മന്ത്രിസഭാംഗ ങ്ങള്‍ക്ക് പുറമേ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സല്‍ക്കാര ത്തിലേക്ക് ക്ഷണമുണ്ടായിരുന്നു.
വൈകീട്ട് ആറരയ്ക്കായിരുന്നു പരിപാടി. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദമാണ് ബഹിഷ്‌കരണത്തിന് കാരണമായി പറയുന്നത്. നേരത്തെ പുതിയ മന്ത്രിമാരായി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത ശേഷവും ചായ സത്കാരത്തിൽ പങ്കെടുക്കാതെ ബഹിഷ്‌കരിച്ച്, മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങുകയായിരുന്നു. പക്ഷെ ഇതിന്റെ ഒക്കെ പേരിൽ പാഴാക്കിയതും പാഴാക്കുന്നതും ജനത്തിന്റെ പണമാണെന്നതാണ് വസ്തുത.