ഇടുക്കി . ഇടുക്കി ജില്ലയിലെ ശാന്തന്‍പാറയിലെ സിപിഎം ഓഫീസിനു വേണ്ടി കൊട്ടാരം പോലേ അനധികൃത നിർമ്മാണം നടക്കുന്നതിനിടെ, സിപിഎം ഓഫീസിനായുള്ള എന്‍ഒസിക്കുള്ള അപേക്ഷ ജില്ലാ കലക്ടര്‍ നിരസിച്ചു. കോടതി നിര്‍ദേശപ്രകാരമാണ് എന്‍ഒസി ലഭിക്കുന്നതിനായി കലക്ടര്‍ക്ക് അപേക്ഷ നല്‍കിയതെങ്കിലും പട്ടയമില്ലാത്ത ഭൂമിയിലാണ് കെട്ടിട നിര്‍മ്മാണം നടക്കുന്നതെന്നും, ഗാർഹികേതര ആവശ്യത്തിനാണെന്നും കണ്ടെത്തിയാണ് അപേക്ഷ കളക്ടർ നിരസിച്ചത്.
പട്ടയമില്ലാത്ത ഭൂമിയിൽ ഭരണ ഗർവിന്റെ മറവിൽ ശാന്തന്‍പാറയിലെ സിപിഎം ഓഫീസിനു വേണ്ടി കൊട്ടാരം പോലേ കെട്ടിടം നിർമ്മിക്കുകയാണ്. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റെ പേരിലുള്ള എട്ടു സെന്റിലാണ് സിപിഎം ഓഫീസ് നിര്‍മ്മിച്ചിരുന്നത്. കുമളി- മൂന്നാര്‍ റോഡരികിലാണ് നിർമ്മാണം.
എന്‍ഒസി വാങ്ങാതെ ഉള്ള കെട്ടിട നിർമ്മാണം എന്ന് കണ്ടെത്തി നിര്‍മ്മാണം റവന്യൂ വകുപ്പ് ആദ്യം തടഞ്ഞിരുന്നു. പഞ്ചായത്തും നിർമ്മാണ പ്രവർത്തികൾക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍ അതെല്ലാം അവഗണിച്ചുകൊണ്ട് സിപിഎം ഓഫീസ് നിര്‍മ്മാണം തുടരുകയാണ് ചെയ്തത്. ‘ഞങ്ങൾ ഭരിക്കുമ്പോഴാണോടാ ചോദിക്കാനെന്ന നിലപാടിലായിരുന്നു ഇടുക്കി സി പി എം’ കഴിഞ്ഞ ഓഗസ്റ്റില്‍ ഹൈക്കോടതി ഇടപെട്ട് സിപിഎം ഓഫീസ് നിര്‍മ്മാണം ഒടുവിൽ നിര്‍ത്തിവെപ്പിക്കുകയായിരുന്നു.
എന്‍ഒസിക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ഹൈക്കോടതി പറഞ്ഞിരുന്നു. ഉടമസ്ഥാവകാശ രേഖകളും സ്ഥലവും പരിശോധിച്ച ശേഷം തീരുമാനമെടുക്കാന്‍ ഹൈക്കോടതി ജില്ലാ കലക്ടറെയും ഒപ്പം ചുമതലപ്പെടുത്തി. തുടര്‍ന്ന് റവന്യൂ വകുപ്പ് സര്‍വേ നടത്തി. പട്ടയം ഇല്ലാത്ത 12 സെന്റ് സ്ഥലം സിപിഎമ്മിന്റെ കൈവശമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റെ പേരിൽ മാത്രമല്ല ഇടുക്കിയിലെ പ്രമുഖ നേതാക്കളുടെയെല്ലാം കൈവശം പട്ടയമില്ലാത്തെ മാത്രമല്ല, ഉടമസ്ഥാവകാശം തെളിയിക്കാൻ പോലും കഴിയാത്ത ഭൂമികളാണ് ഏറെ ഉള്ളത്.