തിരുവനന്തപുരം . അവകാശങ്ങൾ നേടി എടുക്കാൻ സമരം ചെയ്യാനുള്ള അവകാശം അക്ഷരാർത്ഥത്തിൽ കേരളത്തിൽ ഇടത് സംഘടനകൾക്ക് മാത്രമാക്കി പിണറായി സർക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെയും ബിജെപിയുടെയും സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് പണിമുടക്ക് നടക്കുമ്പോൾ സമരം ചെയ്യുന്നവർക്ക് സർക്കാർ ഡയസ്നോൺ ബാധകമാക്കി.
പണിമുടക്കിന് മുന്നോടിയായി സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ആറ് ഗഡു ക്ഷാമബത്ത കുടിശികയാണെന്നു സമരസമിതി ചെയർമാൻ ചവറ ജയകുമാർ പറഞ്ഞിരിക്കുന്നത്. ഡയസ്നോൺ ബാധകമാകുന്നവരുടെ ഇന്നത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്നും കുറകാണാന് സർക്കാർ തീരുമാനം.
പണിമുടക്കു ദിവസം അനുമതിയില്ലാതെ ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്നു പിരിച്ചു വിടുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിലൊഴികെ ഒരുവിധ അവധിയും അനുവദിക്കാൻ പാടില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.