കാസർകോട് . കരിന്തളം ഗവൺമെന്റ് കോളേജിലെ വ്യാജരേഖാ കേസിൽ എസ്എഫ്‌ഐ മുൻ നേതാവ് കെ. വിദ്യക്കെതിരെ പോലീസിന്റെ വിചിത്രമായ കുറ്റപത്രം. വിദ്യ മാത്രമാണ് കേസിലെ ഏകപ്രതിയെന്നും വ്യാജരേഖ നിർമിക്കാൻ മറ്റാരുടെയും സഹായം ഉണ്ടായില്ലെന്നുമാണ് പോലീസിന്റെ വിചിത്രമായ കുറ്റപത്രത്തിലുള്ളത്.
ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വിദ്യയെ മാത്രം പ്രതിയാക്കി നീലേശ്വരം പോലീസ് കുറ്റപത്രം നൽകിയിരിക്കുന്നത്. ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചുവെന്നാണ് എസ്എഫ്‌ഐ മുൻ നേതാവ് കെ. വിദ്യക്കെതിരെയുള്ള കുറ്റപത്രം.
മഹാരാജാസ് കോളേജിൽ ജോലി ചെയ്‌തെന്ന വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യ കരിന്തളം കോളേജിൽ ജോലി ചെയ്തിരുന്നത്. ഈ കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരി ക്കുന്നത്. വിദ്യ മാത്രമാണ് കേസിലെ ഏകപ്രതിയെന്നും വ്യാജരേഖ നിർമിക്കാൻ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും പോലീസ് കുറ്റപത്രത്തിൽ അവകാശപ്പെടുന്നുണ്ട്. വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് വിദ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്നും ഇതുപയോഗിച്ച് സർക്കാർ ശമ്പളം കൈപറ്റിയെന്നും കുറ്റപത്രത്തിൽ ആരോപിച്ചിട്ടുണ്ട്.