21 പെൺകുട്ടികൾ അനാഥാലയത്തിൽ പീഡനത്തിനിരയായ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരണങ്ങൾ. ഇൻഡോറിലെ വാത്സല്യപുരം ജെയിൻ ട്രസ്റ്റ് നടത്തുന്ന അനാഥാലയത്തിലെ 21 പെൺകുട്ടികൾ നേരിട്ട് വന്നിരുന്നത് കൊടിയ പീഡനം. അനാഥാലയത്തിലെ 4-നും 16 നും ഇടയിൽ പ്രായമുള്ള 21 പെൺകുട്ടികൾ പെൺകുട്ടികളെ നഗ്നരാക്കി തലകീഴായി കെട്ടിത്തൂക്കുക പതിവായിരുന്നു വെന്നും, പഴുപ്പിച്ച ഇരുമ്പു വടികൊണ്ട് അടിക്കാറുണ്ടായിരുന്നെന്നും, ചുവന്ന മുളക് കത്തിച്ച് അതിൻറെ പുക ശ്വസിപ്പിക്കാറുണ്ടായിരുന്നെന്നുമുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
ശിശുക്ഷേമ സമിതിയുടെ (CWC) സംഘം ജനുവരി 13ന് അപ്രതീക്ഷിതമായി അനാഥാലത്തിൽ പരിശോധന നടത്തിയതോടെയാണ് പെൺകുട്ടികൾ അനുഭവിച്ചു വന്ന ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ അറിയാനാവുന്നത്. ഇൻഡോറിലെ വാത്സല്യപുരം ജെയിൻ ട്രസ്റ്റ് നടത്തുന്ന അനാഥാലയത്തിലെ കുട്ടികളാണ് പീഡനത്തിന് ഇരയായത്.
സംഭവത്തിൽ അനാഥാലയത്തിലെ നാല് കെയർ ടേക്കർമാർക്കെതിരെ കേസെടുത്ത് സിറ്റി പോലീസ് അന്വേഷണം നടത്തി വരുകയാണ്. പെൺകുട്ടികൾ CWC ക്ക് പങ്കുവെച്ച ദുരനുഭവത്തിന്റെ അടിസ്ഥാനത്തിൽ വാത്സല്യപുരം ജെയിൻ ട്രസ്റ്റിലെ അഞ്ച് ഭാരവാഹികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പോക്‌സോ നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. ‘പെൺകുട്ടികൾ അവരുടെ മൊഴികളിൽ പലതരത്തിലുള്ള പീഡനങ്ങൾ ആണ് വിവരിക്കുകയുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ വാത്സല്യപുരം ജെയിൻ ട്രസ്റ്റിലെ അഞ്ച് ഭാരവാഹികൾക്കെതിരെ പോലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പോക്സോ പ്രകാരവും കേസെടുത്തു’. ഇൻഡോർ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമരേന്ദ്ര സിംഗ് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
സുമൻ, ആരതി, ആയുഷി, സുജാത, ബബ്ലി എന്നീ അഞ്ച് കെയർ ടേക്കർമാർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. വിവിധ ജില്ലകളിൽ നിന്നുള്ള പെൺകുട്ടികളെ അവരുടെ മാതാപിതാക്കളാണ് അനാഥാലയത്തിൽ എത്തിക്കുന്നത്. ‘ഞങ്ങൾ സമഗ്രമായ അന്വേഷണം തുടങ്ങി, സിഡബ്ല്യുസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നിയമനടപടി സ്വീകരിച്ചു വരുന്നു’ ഇൻഡോർ കളക്ടർ ആശിഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.