തിരുവനന്തപുരം . കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മാര്‍ട്ട്‌സിറ്റിയുടെ ഫണ്ട് ഉപയോഗിച്ചു വാങ്ങി, തിരുവനന്തപുരം നഗരത്തിലെ ജനങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്ത ഇലക്ട്രിക്ക് ബസുകള്‍ പിന്‍വലിച്ചാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബി ജെ പി. നഗരസഭ നേതൃത്വം നല്‍കിക്കൊണ്ട് നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളുള്‍പ്പെടെ സ്ഥലങ്ങളിലെ യാത്രാ ക്‌ളേശം പരിഹരിക്കാനാണ് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മാര്‍ട്ട്‌സിറ്റിയുടെ ഫണ്ട് ഉപയോഗിച്ചുകൊണ്ട് ഇലക്ട്രിക്ക് ബസുകള്‍ വാങ്ങിയത്.
പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി ഇ ബസുകള്‍ നഗരത്തിലെ യാത്രാക്‌ളേശം പരിഹരിക്കാനാണെന്നാണ് പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായിരു ന്നയാള്‍ വേണമെന്നും ഇപ്പോഴത്തെ മന്ത്രി വേണ്ടെന്നും മേയര്‍ വേണമെന്നും പറയുന്നത് ഭരണകൂടത്തിന്റെ യോജിച്ച ഭരണസംവിധാനത്തിന്റെ തകര്‍ച്ചയാണെന്നും ബിജെപി നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍ കുറ്റപ്പെടുത്തി.
ഫണ്ടുകള്‍ ദുര്‍വിനിയോഗം ചെയ്യുന്നത് ഗവണ്‍മെന്റിന് ഉചിതമല്ല. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് വിനിയോഗിച്ച് വാങ്ങിയിട്ടുള്ള ബസ് ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ യാത്രാസൗകര്യത്തിന് വേണ്ടിയുള്ളതാണ്. ഇ ബസുകള്‍ വേണ്ടെന്ന് വയ്‌ക്കുന്ന മന്ത്രിയും സര്‍ക്കാരും ജനങ്ങളെ ദുരിതത്തിലാക്കുകയാണ് ചെയ്യുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയ ബസ് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാനുപയോഗിക്കാതെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളി വിടുന്ന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിക്കുന്നതായും ബി ജെ പി അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിലെ ജനങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്ത ഇലക്ട്രിക്ക് ബസുകള്‍ പിന്‍വലിക്കരുതെന്ന് ബിജെപി നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍ ആവശ്യപ്പെട്ടി രിക്കുന്നത്. മന്ത്രിയുടെ നിലപാടിനെതിരെ നഗരസഭ ശക്തമായി പ്രതികരിക്കണമെന്നും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്ക പ്പെടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നഗരസഭയ്‌ക്കുള്ളിലും പുറത്തും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എം.ആര്‍. ഗോപന്‍ അറിയിച്ചിട്ടുണ്ട്.