തൃശൂർ . മകൾ ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായി സുരേഷ് ഗോപി കുടുംബത്തോടൊപ്പം തൃശൂർ ലൂർദ് പള്ളിയിലെത്തി കത്തീഡ്രലിൽ മാതാവിന് സ്വർണ കിരീടം സമർപ്പിച്ചു. മകൾ ഭാഗ്യയാണ് ലൂർദ് മാതാവിന് സ്വർണ കിരീടം ചാർത്തിയത്.
ഭാര്യ രാധിക മക്കളായ ഭാവ്നി, ഭാഗ്യ എന്നിവരോടൊപ്പമാണ് സുരേഷ് ഗോപി എത്തിയത്. 17-ന് ഗുരുവായൂരിൽ വച്ച് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം നടക്കാനിരിക്കെയാണ് സുരേഷ് ഗോപിയും കുടുംബവും ലൂർദ് പള്ളിയിലെത്തി ലൂർദ്ദ് mathaavinte അനുഗ്രഹത്തിനായി പ്രാർഥിച്ചത്.
ഇടവക വികാരിയാണ് സുരേഷ് ഗോപിയെയും കുടംബത്തേയും സ്വീകരിച്ചു. സ്വർണ കിരീടം സമർപ്പിച്ച ശേഷം നടന്ന പ്രാർത്ഥന ചടങ്ങിലും സുരേഷ് ഗോപി കുടുംബത്തോടൊപ്പം പങ്കെടുത്തു. ബിജെപി ജില്ലാ അദ്ധ്യക്ഷനും മറ്റ് ബിജെപി നേതാക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
ബുധനാഴ്ചയാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം. ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് മറ്റു മക്കൾ.