ചൈന സന്ദർശനത്തിൽ പിന്നെ ഇന്നലെകളെ മറന്നു ചൈനീസ് കൂട്ടുകെട്ടിന്റെ ഗർവിൽ ഇന്ത്യക്കെതിരെ ഒളിയമ്പ് തുടുത്ത് മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു. ചൈന സന്ദർശനത്തിന ത്തിന് ശേഷം മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു നടത്തിയ പ്രതികരണം ചർച്ചയായിരിക്കുകയാണ്. തങ്ങളെ ഭീഷണിപ്പെടുത്താൻ ഒരു രാജ്യത്തിനും അവകാശമില്ലെന്നായിരുന്നു മൊഹമ്മദ് മൊയ്സുവിന്റെ പ്രതികരണം. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മൊഹമ്മദ് മൊയ്സുവിന്റെ ഈ പ്രസ്താവനയെന്നതാണ് ശ്രദ്ധേയം.
‘ഞങ്ങൾ ചെറിയ രാഷ്ട്രമായിരിക്കാം. പക്ഷേ ആർക്കും ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് നൽകുന്നില്ലെന്ന്’ മൊയ്സു വാർത്താ സമ്മേളനത്തിൽ ആണ് പറഞ്ഞിരിക്കുന്നത്. അഞ്ച് ദിവസം നീണ്ട ചൈന സന്ദർശനത്തിന് പിറകെയാണ് മെയ്സുവിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരായ മാലിദ്വീപിലെ മന്ത്രിമാരുടെ പരാമർശം വൻ വിവാദം ഉണ്ടാക്കിയിരുന്നു. യതന്ത്ര പ്രശ്നങ്ങളുടെ തുടർച്ചയായി ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപിലേക്കുള്ള യാത്ര കൂട്ടത്തോടെ റദ്ദാക്കുന്ന ഉണ്ടായത്. ഈ സാഹചര്യത്തിൽ മാലിദ്വീപിലേക്കു കൂടുതൽ സഞ്ചാരികളെ അയയ്ക്കാൻ മുഹമ്മദ് മുയിസു ചൈനയിൽ പോയി അഭ്യർഥിച്ചിരുന്നു.
ഇന്ത്യയുമായി അകന്ന് മാലിദ്വീപിലെ പുതിയ സർക്കാർ ചൈനയുമായി അടുക്കാൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പുതിയ വിവാദത്തിനു കരമായ പ്രസ്താവനയുമായി മുഹമ്മദ് മുയിസുന്റെ വരവ്. അതേസമയം ടൂറിസം സഹകരണം, ദുരന്തസാധ്യത കുറയ്ക്കൽ, ബ്ലൂ ഇക്കോണമി, ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ നിക്ഷേപം ശക്തിപ്പെടുത്തൽ തുടങ്ങി 20ഓളം സുപ്രധാന കരാറുകളിൽ മാലിദ്വീപും ചൈനയും ഒപ്പുവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മാലിദ്വീപിന് ചൈന ഗ്രാന്റ് സഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്.