മലപ്പുറം . ദേശാഭിമാനി പുസ്തക പ്രകാശന ചടങ്ങിൽ മുസ്‌ലിം ലീഗുമായുള്ള പഴയ ബന്ധം ഓർത്തെടുത്ത് ദീർഘനിശ്വാസം വിട്ടു പ്രതീക്ഷകളോടെ മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്‌ലിം ലീഗ് എംഎൽഎ പി. ഉബൈദുള്ളയ്ക്ക് പുസ്തകം നൽകിയ ശേഷം സംസാരിക്കുമ്പോൾ ലീഗുമായി 60കളിൽ സഹകരിച്ചിരുന്ന കാലമുണ്ടായിരുന്നു എന്നും, അന്ന് പലരും ആക്ഷേപിച്ചു. ആരാണ് അന്ന് ആക്ഷേപിച്ചതെന്ന് ഇപ്പോൾ പറയുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
തെരെഞ്ഞെടുപ്പിനു മുൻപ് മുസ്‌ലിം ലീഗിനെ ഇടത് പാളയത്തിൽ എത്തിക്കാനുള്ള പെടാപ്പാടിലാണ് സി പി എം. ഇതിനായി അമ്മായി അപ്പനും മരുമോനും കിട്ടുന്ന അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്താൻ പ്രസംഗങ്ങളിലൂടെ ശ്രമം തുടരുകയാണ്. എന്നാൽ ലീഗിൽ കുഞ്ഞാലികുട്ടി ഒഴികെ ആരും CPMനെ അടുപ്പിക്കാൻ തയ്യാറല്ല. ഇപ്പോഴുള്ള ലീഗിന്റെ അവസ്ഥയിൽ പാർട്ടി ഇല്ലാതാവാൻ അത് മാത്രം മതിയാകുമെന്നു ലീഗ് നേതൃത്വം കണക്ക് കൂട്ടുന്നു. മാത്രമല്ല CPM ഒരു തീവ്രവാദി പാർട്ടിയാണെന്നുള്ള മമതയുടെ പ്രതികരണം ദൂര വ്യാപകമായ ചലനങ്ങൾ ആണ് ഉണ്ടാക്കിയിരിക്കുന്നത്.
മലപ്പുറത്ത് ദേശാഭിമാനി ഓഫീസിലെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു മുഖ്യമന്ത്രി ലീഗിന്റെ മേൽ ഏണി ചാരി കേറാൻ നോക്കിയത്. ലീഗുമായി 60കളിൽ സഹകരിച്ചിരുന്ന കാലമുണ്ടായിരുന്നു, അന്ന് പലരും ആക്ഷേപിച്ചു. ആരാണ് അന്ന് ആക്ഷേപിച്ചതെന്ന് ഇപ്പോൾ പറയുന്നില്ലെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്. മലപ്പുറത്തെത്തിയ മുഖ്യമന്ത്രിക്ക് നേരെ യുത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. റോഡരികിൽ നിന്ന പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചാടിയാണ് പ്രതിഷേധം അറിയിച്ചത്.