‘
പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി മമത ബാനർജി പറഞ്ഞതാണ് ശരി. സിപിഎം സത്യത്തിൽ തീവ്രവാദി പാർട്ടി തന്നെ. പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങിയിരിക്കെ സിപിഎമ്മുമായി സഖ്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇതിനു മുഖ്യ കാരണമായി പറഞ്ഞിരിക്കുന്നത് സിപിഎം തീവ്രവാദികളുടെ പാർട്ടിയെന്ന കാരണമാണ്.
കേരളത്തിനും സി പി എമ്മിന്റെ സ്ഥിതി ഈ തരത്തിലേക്ക് മാറിക്കഴിഞ്ഞു. മുസ്ലിം തീവ്രവാദി സംഘടനകളുമായി ഏറ്റവും കൂടുതൽ ബന്ധമുള്ള പാർട്ടിയായി സി പി എം മാറി. ഹൈന്ദവ വിരുദ്ധ വികാരം ആളി കത്തിച്ച് ന്യൂന പക്ഷത്തെ കൈയ്യിലെടുക്കാനായി സി പി എം കൈക്കൊണ്ട നിലപാടുകൾ എല്ലാം തന്നെ വഴിവിട്ട കളിയായി.
സംസ്ഥാന മുഖ്യ മന്ത്രിയുടെ മരുമകനായി പ്രതിഷ്ഠിച്ച ആൾ വന്നതോടെ ഭരണ സിരാകേന്ദ്രത്തിലും ന്യൂനപകഷ തീവ്രതയുടേ പിടി മുറുകി. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ജനം ഞങ്ങൾക്ക് വേണ്ടെന്നു പറഞ്ഞു തുടച്ചു നീക്കപെട്ട രാഷ്ട്രീയ പാർട്ടിയായി മാറിയ സി പി എം ഇട്ടാവട്ട കേരളത്തിൽ മാത്രം ശേഷിക്കുകയാണിപ്പോൾ.
തെരഞ്ഞെടുപ്പ് ചർച്ചകള്‍ക്കായി ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സിപിഎമ്മുമായി സംസ്ഥാനത്ത് സഖ്യമില്ലെന്ന് മമത പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് കേരളം ഒഴികെ മറ്റൊരിടത്തും സി പി എമ്മിനെ എത്തി നോക്കാനില്ല. എന്നാലും രാജ്യം മുഴുവൻ തന്റെ ചവിട്ടടിയിലാണെന്ന ചിന്തയിലാണ് പിണറായി ഉൾപ്പടെയുള്ള നേതാക്കൾക്ക്.
കേരളം കുട്ടിച്ചോറാക്കിയ പിണറായിക്കു രാജ്യ ഭരണം കിട്ടിയാൽ എന്തായിരിക്കും സ്ഥിതി.? എന്നാലും മന്ത്രി സജി ചെറിയാൻ രാജീവ് ഉൾപ്പടെ ഉള്ള മന്ത്രിമാർ കേരളത്തിലിരുന്നു മണിപ്പുരിൽ ഭരിച്ചു കൊണ്ടിരിക്കുന്നുണ്ട്. എന്തൊരു വിരോധാഭാസം ഇല്ലേ ? ഇട്ടാവട്ട കേരളം ഭരണം കിട്ടിയ പിണറായിക്കും മന്ത്രിമാർക്കും ഞങ്ങളാണ് രാജ്യം ഭരിക്കുന്നതെന്നാണ്ചിന്തിക്കുന്നത്. അതിനായുള്ള ഫ്ലക്സ്സ് ബോർഡുകൾ വെക്കാതിരുന്നതിലെ അത്ഭുതപ്പെടേണ്ടതായുള്ളൂ.