ഗവർണർക്കെതിരെ തൊടുപുഴയിൽ എസ് എഫ് ഐ യുടെ കടുത്ത കരിങ്കൊടി പ്രതിഷേധം. എന്നാൽ ഗവർണർ പ്രതിഷേധക്കാർക് നേരെ കൈ വീശി കാട്ടുക മാത്രമാണ് ചെയ്തത്. റോഡിനോട് ചേർന്ന് നിരവധി പ്രതിഷേധക്കാർ തമ്പടിച്ചിരുന്നു. അസാധാരണമായ ഒരു പ്രതിഷേധമാണ് ഗവർണർക്ക് നേരെ തൊടുപുഴയിൽ ഉണ്ടായിരിക്കുന്നത്. ബാനരടക്കം ഉയർത്തി പിടിച്ചുകൊണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ ഗവർണറുടെ വാഹനത്തിന് മുന്നിൽ എത്തുകയായിരുന്നു.
പോലീസ് പ്രതിഷേധക്കാരെ മാറ്റേണ്ടി വന്ന സാഹചര്യം ആണ് ഉണ്ടായത്. ഗവർണർ പോകുന്ന വഴി ശക്തമായ പ്രധിഷേധം ഉണ്ടാകുമെന്നാണ് എസ് എഫ് ഐ പ്രവർത്തകർ അറിയിച്ചത് . നിയമസഭ പാസാക്കിയ ഭൂമി പതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്തതാണ് ഇപ്പോൾ ഗവർണർ ക്കെതിരായ ഇടത് പ്രതിഷേധത്തിൻ്റെ കാരണം. ഇതിനെതിരെ ഇടുക്കിയിൽ എൽ ഡി എഫ് ആഹ്വാനം ചെയ്ത ഹർത്താൽ ഉൾപ്പെടെയുള്ള സമര പരിപാടികൾ നടക്കുന്ന ഘട്ടത്തിലാണ് പ്രതിഷേധ പരിപാടികൾ ഉണ്ടാകുന്നതും അതോടൊപ്പം പൊലീസിന് അവരെ നിയന്ത്രിക്കാനുള്ള സാഹചര്യം ഉണ്ടായതും.
തൊടുപുഴയില്‍ ഗവര്‍ണര്‍ക്ക് നേരെ ഡിവൈഎഫ്‌ഐ , കേരള കോണ്‍ഗ്രസ് (എം) യൂത്ത് ഫ്രണ്ട്, പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
അച്ചന്‍കവല, ഷാപ്പുപാടി, വേങ്ങല്ലൂര്‍ എന്നിവടങ്ങളിലാണ് കരിങ്കൊടി പ്രതിക്ഷേധം നടന്നത്. മറ്റൊരിടത്തു ഗവർണർക്കെതിരെ എസ് എഫ് ഐ കറുത്ത ബാനാര്‍ ഉയര്‍ത്തി. വ്യാപാരികളുടെ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപമാണ് എസ് എഫ് ഐ ബാനര്‍ ഉയര്‍ത്തിയത്.
യുവജന സംഘടനകള്‍ക്ക് പിന്നാലെ സിപിഎമ്മും പ്രതിഷേധവുമായി രംഗത്ത് വന്നു. തൊടുപുഴയിലെ രണ്ട് സിപിഎം ഏരിയ കമ്മിറ്റികളു ടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ‘തെമ്മാടി, താന്തോന്നി, എച്ചില്‍ പട്ടി’ അടക്കമുള്ള അസഭ്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. അതേസമയം, തനിക്ക് ഒരു ഭീഷണിയും ഇല്ലെന്ന് ഗവർണർ പ്രതികരിച്ചു.