കൊല്ലം. 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് ഇക്കുറി കണ്ണൂരിന്. ഇഞ്ചോടിഞ്ച് മത്സരത്തില്‍ കോഴിക്കോടിനെ പിന്തള്ളി മുന്നിലെത്തി കണ്ണൂര്‍ സ്വർണ കപ്പ് കൈക്കുമ്പിളിലാക്കി മുത്തമിട്ടു. 952 പോയിന്റാണ് കണ്ണൂരിന്. 949 പോയിന്റാണ് കോഴിക്കോടിന്. 23 വര്‍ഷത്തിനുശേഷമാണ് 117.5 പവന് സ്വര്‍ണക്കപ്പില്‍ കണ്ണൂര്‍ വീണ്ടും മുത്തമിട്ടത്. ഇത് നാലാം തവണയാണ് കണ്ണൂരിന്റെ കിരീടനേട്ടം.
മുന്‍ വര്‍ഷത്തെ ചാമ്പ്യന്‍മാരായ കോഴിക്കോടിന് ഇത്തവണ അവസാന നിമിഷമാന് അടി പതറുന്നത്. വെറും മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തിലാണ് കോഴിക്കോട് കിരീടം നഷ്ടമാകുന്നത്. 949 പോയിന്റ് കോഴിക്കോട് സ്വന്തമാക്കിയിരുന്നു. ഇത്തവണ പാലക്കാടാണ് മൂന്നാമത്. 938 പോയിന്റാണ് പാലക്കാട് നേടിയത്. മലപ്പുറം അഞ്ചാമതും 910 പോയിന്റുകളുമായി ആതിഥേയരായ കൊല്ലം ആറാംസ്ഥാനത്തും എത്തി. കൊല്ലത്ത് നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ മമ്മൂട്ടിയാണ് മുഖ്യാതിഥി.
എറണാകുളം (899), തിരുവനന്തപുരം (870), ആലപ്പുഴ (852), കാസർഗോഡ് (846), കോട്ടയം (837), വയനാട് (818), പത്തനംതിട്ട (774), ഇടുക്കി (730) എന്നിങ്ങനെയാണ് പോയിന്റ് നില. സ്‌കൂള്‍ തലത്തില്‍ മുന്നില്‍ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറിയാണ് (249 പോയിന്‍റ് ). തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത് (116 പോയിന്‍റ്).
ഈ വര്‍ഷം ഹൈസ്‌കൂള്‍ വിഭാഗം സ്‌കൂളുകളില്‍ പാലക്കാട് ജില്ലയിലെ ബിഎസ്എസ് ഗുരുകുലം എച്ച് എസ് എസ് ആലത്തൂരാണ് ഒന്നാം സ്ഥാനത്തെത്തി. 244 പോയിന്റാണ് സ്‌കൂളിനെ ഒന്നാമതെ ത്തിച്ചത്. അതേസമയം 64 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് രണ്ടാമത്. ഹയര്‍ സെക്കന്ററി വിഭാഗത്തിലും ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 143 പോയിന്റ് സ്‌കൂള്‍ നേടി. രണ്ടാമത് മാന്നാര്‍ എന്‍എസ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്.
കിരീടത്തിനായി കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അവസാന 10 മണിക്കൂറുകളിൽ ഉണ്ടായത്. കോഴി ക്കോടിന് 896 പോയിന്റും കണ്ണൂരിന് 892 പോയിന്റുമുള്ളപ്പോഴാണ് അവസാന ദിവസം മത്സരങ്ങൾ ആരംഭിച്ചത്. തിങ്കളാഴ്ച നടന്ന നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ 10 മത്സര ങ്ങളുടെ പോയിന്റ് നിലയിൽ മുന്നിലെത്തിയതോടെയാണ് കണ്ണൂർ കിരീടാവകാശിയായി മാറുന്നത്.