കൊച്ചി . പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയനെതിരെ ആഞ്ഞടിച്ച് കെസിബിസി രംഗത്ത്. ഉന്നത സ്ഥാനത്തിരിക്കുന്നവർ സംസ്‌കാര സമ്പന്നമായ ഭാഷ ഉപയോഗിക്കണമെന്നും സജി ചെറിയാന്റേത് മോശമായ വാക്കുകളാണെന്നും കെസിബിസി വക്താവ് ഫാ.ജേക്കബ് പാലയ്‌ക്കാപ്പിള്ളി കുറ്റപ്പെടുത്തി. തുറന്നു പറഞ്ഞാൽ സംസ്‌കാര സമ്പന്നത ഇല്ലാത്ത ഭാഷയാണ് മന്ത്രി സജി പറഞ്ഞതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് കെസിബിസി.
ക്രൈസ്തവ സമൂഹത്തിന് സജി ചെറിയാന്റെ പ്രസ്താവന സ്വീകാര്യമല്ല. പ്രധാനമന്ത്രി വിളിച്ച പരിപാടിയിലാണ് പങ്കെടുത്തത്. അതിൽ രാഷ്‌ട്രീയം കാണരുത്. തന്റെ പ്രതികരണത്തിൽ ഔചിത്യക്കുറ വുണ്ടെന്ന് തോന്നിയാൽ മന്ത്രി തിരുത്തട്ടെ – ഫാ.ജേക്കബ് പാലയ്‌ക്കാപ്പിള്ളി പറഞ്ഞു. സുപ്രധാന സ്ഥാനങ്ങളിൽ ഉള്ളവർ വാക്കുകളിൽ മിതത്വ പുലർത്തണം. ഭരണഘടനയെ മാനിക്കാത്തതിന്റെ പേരിൽ മന്ത്രി സ്ഥാനം പോയ ആളാണ് സജി ചെറിയാൻ എന്ന കാര്യം ഓർമ്മവേണം. സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ളവരെ അധിക്ഷേപിക്കാന്‍ ഇവരുടെ കൈയ്യിൽ ഒരു നിഘണ്ടു ഉണ്ട്. ആസ്കൂളിൽ നിന്ന് വരുന്ന ആളാണ് സജി ചെറിയാൻ എന്നും ഫാ.ജേക്കബ് പാലയ്‌ക്കാപ്പിള്ളി കുറ്റപ്പെടുത്തി.
ക്രൈസ്തവ പുരോഹിതർക്കെതിരായി മോശം പരാമർശം സജി ചെറിയാൻ ഉന്നയിക്കുന്നത് ഞായറാഴ്ചയായിരുന്നു.. ചില ബിഷപ്പുമാർക്ക് ബിജെപി നേതാക്കൾ വിളിച്ചാൽ പ്രത്യേക രോമാഞ്ചമാണെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്.. സിപിഎം പുന്നപ്ര നോർത്ത് ലോക്കൽ കമ്മിറ്റി ഓഫിസായ ആർ മുരളീധരൻ നായർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിവാദ പരാമർശം. പ്രധാനമന്ത്രിയെ കാണാൻ പോയ ആളുകൾക്കാർക്കും മണിപ്പുരിനെപ്പറ്റി പറയാനുള്ള ആർജവമില്ലെന്ന് സജി ചെറിയാൻ കുറ്റപ്പെടുത്തി. മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നും സജി ചെറിയാൻ ആരോപിച്ചിരുന്നു.