കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം കേരളത്തിലെ പ്രമുഖ നേതാക്കൾക്ക് സിഎംആർഎൽ കമ്പനി നൂറുകോടിയിൽപ്പരം രൂപ വഴിവിട്ട് നൽകിയ സംഭവത്തിൽ, സ്വകാര്യമേഖലയിലെ ഖനനം നിരോധിച്ചശേഷവും സി എം ആർ എല്ലിന് എങ്ങനെ എവിടെ നിന്ന് ഇൽമനൈറ്റ് കിട്ടിയെന്ന് പറണേണ്ടി വരും. ഇക്കാര്യത്തിൽ നുണ പറഞ്ഞു രക്ഷപെടാൻ സി എം ആർ എല്ലിന് കഴിയില്ല. അതോടെ സ്വകാര്യമേഖലയിലെ ഖനനം നിരോധിച്ചതിൽ പിന്നെ സർക്കാർ നിയമങ്ങളും, ചട്ടങ്ങളും മറികടന്നു സി എം ആർ എല്ലിന് ഇൽമനൈറ്റ് നൽകി എന്ന ഗുരുതരമായ അഴിമതികൂടിയാവും ഇതോടെ പുറത്ത് വരുക.
മുഖ്യമന്ത്രി പിണറായി വിജയൻ യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടിയടക്കം കേരളത്തിലെ പ്രമുഖ രാഷ്ടീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും കൊച്ചിയിലെ സിഎംആർഎൽ കമ്പനി നൂറുകോടിയിൽപ്പരം രൂപ വഴിവിട്ട് നൽകിയെന്ന ആദായ നികുതി വകുപ്പ് റിപ്പോർട്ടിൽ കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം നടപടി തുടങ്ങിയിരിക്കുകയാണ്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ അന്വേഷണത്തിന് മുന്നോടിയായി സിഎംആർഎല്ലിനും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോർപറേഷനും ഇക്കാര്യത്തിൽ നോട്ടീസ് നൽകിയിരിക്കുകയുമാണ്.
സ്വകാര്യമേഖലയിലെ ഖനനം നിരോധിച്ച ശേഷം സി എം ആർ എല്ലിന് എങ്ങനെ എവിടെ നിന്ന് ഇൽമനൈറ്റ് കിട്ടി എന്നാണ് കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം ചോദിച്ചിരിക്കുന്നത്. 2016ൽ വൻ നഷ്ടത്തിലായിരുന്ന കമ്പനി ഏഴു വർഷം കൊണ്ട് വൻ ലാഭത്തിലേക്ക് എത്തിയത് എങ്ങനെ എന്നും, സി എം ആർ എൽ രാഷ്ടീയ നേതാക്കൾക്ക് നേരിട്ട് എന്തിന് പണം നൽകി? എന്തിനു വേണ്ടിയായിരുന്നു ഇത്? സി എം ആർ എൽ വഴിവിട്ട് നൽകിയ പണം അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുന്നതല്ലേ ? തുടങ്ങിയ ചോദ്യങ്ങളാണ് കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം ചോദിച്ചിട്ടുള്ളത്. കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎം ആർ എല്ലിനും ഈ കമ്പനിയിൽ ഓഹരി പങ്കാളിത്തമുളള കെ എസ് ഐ ഡിസിക്കും ആണ് കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്. വ്യക്തമായ മറുപടി കിട്ടിയില്ലെങ്കിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് സംഭവം അന്വേഷിക്കും.
പിണറായി വിജയൻ,രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടിയടക്കം മുന്നണി വ്യത്യാസമില്ലാതെ കേരളത്തെ പ്രമുഖ രാഷ്ടീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും നൂറുകോടിയോളം രൂപ വഴിവിട്ട് നൽകിയെന്നായിരുന്നു കേന്ദ്ര ആദായ നികുതി വകുപ്പ് സെറ്റിൽമെന്‍റ് ബോർഡ് കണ്ടെത്തിയിരുന്നത്. കമ്പനികാര്യ തട്ടിപ്പുകൾ പരിശോധിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനെക്കൊണ്ട് ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷോൺ ജോർജ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് പരാതി നൽകുകയായിരുന്നു.
സി എം ആർ എൽ വഴിവിട്ട് നൽകിയ പണം അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്നതിനാൽ പിണറായി ഉൾപ്പടെ ഉള്ള നേതാക്കൾ ഈ സംഭവത്തിൽ കുടുങ്ങുമെന്ന് ഏതാണ് ഉറപ്പാവുകയാണ്. രാഷ്ടീയ നേതാക്കൾക്ക് നേരിട്ട് പണം നൽകിയത് pachayaaya കരിമണൽ കൊള്ളക്കുള്ള കിമ്പളമായിരുന്നു എന്നാണ് മുഖ്യമായി ഈ സംഭവത്തിൽ ഉയരുന്ന ആരോപണം.
സ്വകാര്യമേഖലയിലെ ഖനനം നിരോധിച്ചശേഷവും സി എം ആർ എല്ലിന് ഇൽമനൈറ്റ് നൽകിയതും കിട്ടാൻ അവസരം ഉണ്ടാക്കിയതും ഗുരുതരമായ അഴിമതിയാണ്. നേതാക്കൾക്കടക്കം പണം നൽകിയത് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുളള ഹർജി മറ്റൊരു വശത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അഴിമതി കേന്ദ്ര സർക്കാർ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലാണിപ്പോൾ.