രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി അയോധ്യയിലെ പുതിയ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. റോഡ് ഷോക്കും നവീകരിച്ച അയോധ്യ റെയിൽവേ സ്റ്റേഷന്റെ അനാച്ഛാദനവും നടത്തിയ ശേഷമാണ് പ്രധാനമന്ത്രി പുതുതായി നിർമ്മിച്ച അയോധ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ജനുവരി 22ന് ആണ് രാമക്ഷേത്ര പ്രതിഷ്ഠ നടക്കുക.
ഉത്തർപ്രദേശിൽ നിരവധി വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. വിമാനത്താവളം മുതൽ റെയിൽവേ സ്‌റ്റേഷൻ വരെയുള്ള റോഡ്‌ഷോയിൽ വഴിയിൽ തടിച്ചുകൂടിയ പതിനായിരങ്ങളാണ് പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്തത്. പ്രധാനമന്ത്രിയും തന്റെ കാറിൽ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു. ഏറെ നേരം വാഹനത്തിന്റെ ഡോർ തുറന്നും അദ്ദേഹം ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചു. വഴി മദ്ധ്യേ ജനം പ്രധാനമന്ത്രിക്ക് നേരെ പൂക്കൾ വാരിയെറിഞ്ഞു മുദ്രാവാക്യങ്ങൾ മുഴക്കി. വഴിയിലുടനീളം സാംസ്കാരിക സംഘങ്ങളുടെ പ്രകടനങ്ങൾക്കും ഉണ്ടായി.
വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ശേഷം പുതിയ അമൃത് ഭാരത്, വന്ദേ ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു. അതേസമയം, അയോധ്യയിലെ പുതിയ വിമാനത്താവളത്തിന് ഋഷി കവി മഹർഷി വാൽമീകിയുടെ പേരിടുമെന്നും ‘മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം അയോധ്യ ധാം’ എന്നാവും വിമാനത്താവളം ഇനി അറിയപ്പെട്ടുക.