തൃശൂർ . ചാലക്കുടിയിൽ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവവുമായി ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ പുറത്ത്. ചാലക്കുടിയിൽ പോലീസിനെതിരെ അരങ്ങേറിയത് നാടകീയരംഗങ്ങൾ. സി പി എം നേതാക്കൾക്ക് കേരളത്തിലെ പോലീസിന് പുല്ലു വിലയാണെന്ന് തെളിയിക്കുന്ന സംഭവം കൂടിയാണിത്.
ഐടിഐ തെരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷമുള്ള ആഹ്ളാദ പ്രകടനത്തിനിടെയിലായിരുന്നു സി പി എം ഗുണ്ടകൾ പൊലീസ് ജീപ്പ് അടിച്ചു തകർക്കുന്നത്. ആക്രമണം നടത്തിയ ഡിവൈഎഫ്ഐ നോതാവ് നിധിൻ പുല്ലനെ കസ്റ്റഡിയിലെടുത്തെങ്കിലും സിപിഎം പ്രവർത്തകർ ഇയാളെ മോചിപ്പിക്കുകയാണ് ഉണ്ടായത്. ചാലക്കുടി ഏരിയ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവർത്ത കരാണ് നിധിനെ മോചിപ്പിച്ചത്. പോലീസ് ജീപ്പിനുള്ളിലിരിക്കുമ്പോൾ പോലീസ് ജീപ്പ് അടിച്ച് തകർക്കുക മാത്രമല്ല ജീപ്പിന്റെ ബോണറ്റിനു മേലെ കയറിനിന്നായിരുന്നു സി പി എം ഗുണ്ടകളുടെ അട്ടഹാസം.
പൊലീസ് ജീപ്പിന്റെ മുകളിൽ കയറി നിന്നായിരുന്നു അതിക്രമം. സംഭവസ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തിയപ്പോഴേക്കും പ്രതികളെ വിട്ടുകൊടുക്കാതിരിക്കാൻ സിപിഎം പ്രവർത്തകർ ശ്രമിക്കുകയായിരുന്നു. ചാലക്കുടി ഏരിയ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് നിധിൻ പുല്ലന് ചുറ്റും വളഞ്ഞു നിന്ന് രക്ഷിക്കുന്നത്. അശോകൻ നിലത്ത് വീണുകിടന്ന് പ്രതിയായ നിധിനെ വട്ടംപിടിച്ച് രക്ഷിക്കുന്നത്തിന്റെ വിഡിയോയും പുറത്തു വന്നിരിക്കുകയാണ്. ബലമായി തന്നെയാണ് പൊലീസ് നിധിനെ കസ്റ്റഡിയിലെടുക്കുന്നത്.. തുടർന്ന് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് പ്രതിയെ സിപിഎം പ്രവർത്തകർ മോചിപ്പിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഐ ടി ഐക്ക് മുന്നിലെ കൊടിതോരണങ്ങൾ പൊലീസ് അഴിപ്പിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് പറയുന്നത്. പൊലീസുകാര്‍ ജീപ്പിലിരിക്കെയാണ് പ്രവര്‍ത്തകര്‍ ജീപ്പിന് മുകളിൽ കയറി അക്രമം കാട്ടിയത്. ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.