ജമ്മു കശ്മീരിലെ രജൗരിയിൽ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ഡിസംബർ 20ന് രാത്രി മുതൽ രജൗരിയിലെ തനമണ്ടിയിൽ ഓപ്പറേഷൻ ഭീകരുമായി സൈനികരുടെ ഏറ്റുമുട്ടൽ നടക്കുകയാണ്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം 3:45നാണ് സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ ആക്രമണം നടത്തുന്നത്. ജവാൻമാർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. തുടർന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു.
ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പ്രദേശത്ത് ഇപ്പോഴും ആക്രമണം തുടരുകയാണ്. ഒരു ട്രക്കും ജിപ്‌സിയും ഉൾപ്പെടെയുള്ള പോലീസ് വാഹനങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർക്കുക യായിരുന്നു. വ്യാഴാഴ്ച രാത്രി മുതൽ രജൗരിയിലെ താനമാണ്ടിയിലെ ജനറൽ ഏരിയയിലെ ഡികെജി എന്ന സ്ഥലത്ത് ഓപ്പറേഷൻ നടക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ സേനയെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്.
‘രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രി സൈന്യം ഒരു സംയുക്ത ഓപ്പറേഷൻ ആരംഭിക്കുന്നത്. ഏറ്റുമുട്ടൽ പുരോഗമി ക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ പരിശോധിച്ചുവരുന്നു’ ഒരു പ്രതിരോധ പിആർഒ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സായുധ പോലീസ് യൂണിറ്റിന് സമീപം സ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസംബർ 19നും 20നും ഇടയിൽ രാത്രി സുരൻകോട്ട് പ്രദേശത്ത് ഉണ്ടായ സ്ഫോടനത്തിൽ കോമ്പൗണ്ടിന് സമീപം പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങളുടെ ചില്ലുകൾ തകർന്നതായി അധികൃതർ അറിയിച്ചിരുന്നു.