Connect with us

Hi, what are you looking for?

Kerala

പിണറായി സർക്കാറിനെ പിരിച്ചു വിടും, പിരിച്ചു വിടൽ ഇരന്നു ചോദിച്ച് ഇരട്ട ചങ്കൻ

പിണറായി സർക്കാർ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പൊലീസിനെ നോക്കുകുത്തിയാക്കി എസ്.എഫ്.ഐ, ഡിവൈഎഫ്ഐ ക്രിമിനലുകൾ നിയമം കൈയിലെടുക്കുകയാണ്. ഈ രീതിയിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെങ്കിൽ 99 എംഎ‍ൽഎമാരുടെ പിന്തുണ ഉണ്ടെങ്കിലും ഈ സർക്കാർ 2026 വരെ പോകില്ലെന്ന് സുരേന്ദ്രന്റെ മുന്നറിയിപ്പ്.

കേരള പൊലീസ് ഭരണഘടനയ്ക്കനുസരിച്ച് കർത്തവ്യം നിറവേറ്റിയില്ലെങ്കിൽ കേന്ദ്രസേനയെ ഉപയോഗിച്ചും അഥവാ പിണറായി സർക്കാരിനെ പിരിച്ചുവിടേണ്ടി വന്നാൽ അങ്ങനെയും സർവകലാശാലകളിൽ നിയമവാഴ്ച ഉറപ്പുവരുത്തും. കാലിക്കറ്റ് സർവകലാശാലയിലെ സെനറ്റ് അംഗങ്ങളെ എസ്.എഫ്.ഐ ഗുണ്ടകൾ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാതെ തടഞ്ഞുവച്ചു. കേരളത്തിലെ സർവകലാശാലകളിൽ ജനാധിപത്യ സംരക്ഷണത്തിനും വിദ്യാഭ്യാസ നിലവാരമുയർത്തുന്നതിനും ഗവർണർ നടത്തുന്ന എല്ലാ ശ്രമങ്ങളെയും ബിജെപിയും കേന്ദ്രസർക്കാരും പൂർണമായും പിന്തുണയ്ക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

”ഈ പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെ കാലിക്കറ്റ് സർവകലാ ശാലയിലെ സെനറ്റ് അംഗങ്ങൾ യോഗം ചേരും. സെനറ്റിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല. ഈ സർക്കാരിനെ പിരിച്ചുവിട്ടിട്ടാണെങ്കിലും കാലിക്കറ്റ് സർവകലാശാലയിലെ സെനറ്റ് അംഗങ്ങൾ യോഗം ചേരും. കേരളത്തിലെ എല്ലാ സർവകലാശാലകളിലും ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്യുന്ന സെനറ്റ് അംഗങ്ങളുണ്ടാകും. അവർ സർവകലാശാലകളുടെ ഭരണം നടത്തുക തന്നെ ചെയ്യും.

ജവഹർലാൽ നെഹ്‌റു സർവകലാശാലയെ (ജെഎൻയു) പൊളിച്ചടുക്കി, അവിടെ ജനാധിത്യം പുനഃസ്ഥാപിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ടെങ്കിൽ ഈ കേരളത്തിലെ സർവകലാശാലകളിലും ജനാധിപത്യം പുനഃസ്ഥാപിക്കുക തന്നെ ചെയ്യും – സുരേന്ദ്രൻ പറഞ്ഞു. അതേസമയം ഗവർണർക്കെതിരെ ഇന്നും എസ്എഫ്‌ഐ പ്രതിഷേധം ഉണ്ടായി. തിരുവനന്തപുരം ജനറൽ ആശുപത്രി ജംഗ്ഷനിലാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഗവർണർ എയർപോർട്ടിലേക്ക് പോകും വഴിയായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഇതിന് പിന്നാലെ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വീണ്ടും രംഗത്തെത്തി. തന്നെ ആക്രമിക്കാൻ മുഖ്യമന്ത്രി ഗുണ്ടകളെ അയക്കുകയാണെന്നും അങ്ങനെയുള്ളയാൾ ഒരു മറുപടിയും അർഹിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകരെയും വിമർശിച്ചു. സെനറ്റ് അഗങ്ങളെ തടയാൻ എന്ത് അധികാരമാണ് എസ്എഫ്ഐക്ക് ഉള്ളതെന്നെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ചോദിച്ചു. സുപ്രീംകോടതി ഉത്തരവിട്ടിട്ടും സർവകലാശാല കാര്യങ്ങളിൽ ഇടപെടുന്നത് സർക്കാർ അവസാനിപ്പിച്ചില്ല. അത് തുടരാൻ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു.

ഇന്നലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രപതിക്ക് കത്ത് അയച്ചത്. ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ ഗവർണർ തയ്യാറാകുന്നില്ല. വർഷങ്ങളോളം ബില്ലുകൾ പിടിച്ചുവെക്കുന്നു. ബില്ലുകളുമായി ബന്ധപ്പെട്ട് സംശയം ചോദിക്കുമ്പോൾ മന്ത്രിമാർ ഗവർണർക്ക് മുന്നിൽ വിശദീകരണം നൽകിയിരുന്നു. എന്നിട്ടും ഒപ്പിടാതെ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...