Connect with us

Hi, what are you looking for?

Kerala

മന്ത്രി ആര്‍. ബിന്ദു നൽകിയ ചട്ടവിരുദ്ധ പട്ടിക പുറത്ത്, പട്ടികയിൽ എല്ലാം സിപിഎം സഹയാത്രികർ

തിരുവനന്തപുരം . കേരള സര്‍വകലാശാല സെനറ്റിലേക്ക് ചാന്‍സലറുടെ നോമിനികളായി നിയമിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നൽകിയ ചട്ടവിരുദ്ധ പട്ടികയിൽ എല്ലാം സിപിഎം സഹയാത്രികർ. പട്ടിക പുറത്തായതോടെ മന്ത്രി ബിന്ദുവിനെ കൊണ്ട് സര്‍ക്കാർ വെട്ടിലായി.

ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ വി.ബി. പരമേശ്വരനും കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍.പി. ചന്ദ്രശേഖരനുമാണ് പത്രപ്രവര്‍ത്തകരുടെ പട്ടികയിലുള്ളത്. എഴുത്തുകാരുടെ പട്ടികയില്‍ പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവിലും എഴുത്തുകാരന്‍ ബെന്യാമിനുമാണുള്ളത്. അഭിഭാഷകരുടെ പട്ടികയിൽ ആവട്ടെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ജി. സുഗുണന്‍, നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റി അംഗം ആര്‍.എസ്. ബാലമുരളി എന്നിവര്‍. ജി. സുഗുണനെ മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവവും ഒഴിവാക്കിയിരുന്നതാണ്.

സ്‌കൂള്‍ പ്രധാന അധ്യാപകരുടെയും അനധ്യാപകരുടെയും പട്ടിയിലുള്ളത് കെഎസ്ടിഎ ഭാരവാഹികളും കെഎസ്ടിഎ നേതാവിന്റെ ഭാര്യയും. സാംസ്‌കാരിക സംഘടനയില്‍ നിന്നുള്ള പ്രതിനിധി സിപിഎമ്മിന്റെ തിരുവനന്തപുരം മുന്‍ ഡെപ്യൂട്ടി മേയര്‍ വി. ജയപ്രകാശ് ആണ്. ബാക്കി ഉള്ളവരാവട്ടെ എസ്എഫ്‌ഐക്കാരും സിപിഎം സഹയാത്രികരുമാണ്. ഇത് ഒഴിവാക്കി സെനറ്റിലേക്കുള്ള നോമിനികളെ തീരുമാനിച്ചതാണ് ഗവര്‍ണര്‍ക്കെതിരേയുള്ള പ്രതിഷേധത്തിന് കാരണമാവുന്നത്.

വര്ഷങ്ങളായി സര്‍വകലാശാലയിലേക്കുള്ള സെനറ്റ് നോമിനികളായി സര്‍ക്കാരും സര്‍വകലാശാലയും നൽകി വരുന്നത് സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പേരുകൾ മാത്രമാണ്. ഓരോ വിഭാഗത്തിലും അതുമായി യാതൊരു ബന്ധവുമില്ലാത്ത വരെപ്പോലും ഉള്‍പ്പെടുത്തി വരുകയായിരുന്നു. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കേരള യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത മൂന്നു പേര്‍ക്ക് യോഗ്യതയില്ലെന്ന് കണ്ടെത്തി.

അന്നത്തെ കൊല്ലം എംപി പി. രാജേന്ദ്രന്‍, ഇപ്പോഴത്തെ മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ് എന്നിവരെയാണ് ലിസ്റ്റിൽ നിന്ന് പുറത്തറിയുന്നത്. വ്യവസായിയുടെ പട്ടികയിൽ ഇടം പിടിക്കാനായിരുന്നു പി. രാജേന്ദ്രന്റെ പേരുണ്ടായിരുന്നത്. സജി ചെറിയാന്‍ കായികതാരത്തിന്റെ ലിസ്റ്റിലായിരുന്നു. പി. പ്രസാദ് പത്രപ്രവര്‍ത്തകന്റെ പട്ടികയിലും. ഇവര്‍ക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്ന് വ്യക്തമായതോടെ പ്രത്യേക ഉത്തരവിലൂടെ സര്‍വകലാശാല പുറത്താക്കുകയാണ് ഉണ്ടായത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...