കോഴിക്കോട് . കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി SFI സ്ഥാപിച്ചതും ഗവർണർ ആവശ്യപ്പെട്ടിട്ടും SFIയ്‌ക്ക് വഴങ്ങി നീക്കം ചെയ്യാതിരുന്ന ബാനറുകൾ ഒടുവിൽ നീക്കം ചെയ്ത് പോലീസ്. ബാനറുകൾ മാറ്റാൻ ഗവർണർ ആവശ്യപ്പെട്ടെങ്കിലും ഇത് ആദ്യം അനുസരിക്കാൻ പോലീസ് കൂട്ടാക്കിയില്ല.
ഗവർണർ തുടർന്ന് നേരിട്ടെത്തി പോലീസിനെ കൊണ്ട് ബാനറുകൾ അഴിപ്പിക്കുകയായിരുന്നു. SFIയ്‌ക്ക് വഴങ്ങി ഗവർണറുടെ ആദ്യ ശാസന കേൾക്കാത്തതായി നടിച്ച പോലീസിന് ഒടുവിൽ ഗവർണറെ അനുസരിക്കാതെ മാർഗ്ഗമില്ലെന്നായി. ബാനർ നീക്കം ചെയ്യാതിരുന്ന പോലീസുകാരെ മുന്നിൽ കൊണ്ടുനിർത്തി ഗവർണർ ശാസിക്കുന്നതും എസ്പി അടക്കമുള്ളവരെക്കൊണ്ട് ബാനർ അഴിപ്പിക്കുകയും ചെയ്യുന്ന ദൃദൃശ്യങ്ങളും പുറത്ത് വന്നു.
ഞായറാഴ്ച ഉച്ചയോടെ ബാനറുകൾ നീക്കം ചെയ്യാൻ പോലീസിനോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ബാനറുകൾ കെട്ടാൻ SFIയ്‌ക്ക് അനുവാദം നൽകിയതിന് വൈസ് ചാൻസലറോട് വിശദീകരണം ചോദിക്കാൻ രാജ്ഭവൻ സെക്രട്ടറിക്ക് നിർദേശം നൽകുകയും ഉണ്ടായി. എന്നാൽ ഗവർണറുടെ നിർദ്ദേശം പോലീസുകാർ മുഖവിലയ്‌ക്കെടുക്കാൻ കൂട്ടാക്കിയില്ല. സി പി എമ്മിന്റെയും SFI യുടെയും സമ്മർദത്തെ തുടർന്നായിരുന്നിത്.
ഇതു മനസിലാക്കിയ ഗവർണർ പോലീസുകാരെ വിളിച്ചുവരുത്തി ബാനറുകൾ അഴിപ്പിക്കുകയാണ് ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത്തരമൊരു നിർദ്ദേശം നൽകിയിരുന്നതെങ്കിൽ, പോലീസുകാർ ഇതുപോലെ അനുസരിക്കാതിരിക്കുമോയെന്നും ഗവർണർ ചോദിച്ചു. SFIയാണോ യൂണിവേഴ്‌സിറ്റി നടത്തുന്നതെന്നും നാണമില്ലേ നിങ്ങൾക്കെന്നും പോലീസുകാരോട് ഗവർണർ ചോദിച്ചു.