കൊച്ചി . SFI തെമ്മാടിക്കൂട്ടങ്ങളെ നിലക്ക് നിർത്തിയില്ലെങ്കിൽ പ്രതിഷേധം മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലേക്കെത്തുമെന്നു ബി ജെ പി യുടെ മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നവകേരള സദസ് പ്രതിഷേധം നേരിടേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കൊച്ചിയിലാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ അറിവോടു കൂടിയാണു ഗവർണർക്കെതിരെ ആക്രമണം നടക്കുന്നത്. എസ്എഫ്ഐ കാണിക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. താമസിക്കുന്ന ഗസ്റ്റ്ഹൗസിനു മുൻപിൽ നിയമവിരുദ്ധമായി അദ്ദേഹത്തെ തടയാൻ വരുന്നത് എവിടെയും നടക്കാത്ത കാര്യമാണ്. അതിനു നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി ഇനിയും ഇതു തുടരുമെന്നു പറയുന്നു. ക്രമസമാധാന തകർച്ചക്ക് ഭരണകക്ഷി തന്നെ നേതൃത്വം നൽകുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ഗവർണറെ അദ്ദേഹം താമസിക്കുന്ന സ്ഥലത്തു വന്നു തടയുന്നത് അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. ഗവർണറെ നിരന്തരം വഴിതടയുകയും അദ്ദേഹം താമസിക്കുന്ന സ്ഥലത്തുവന്നു പേക്കൂത്ത് കാണിക്കുകയും ചെയ്യുന്ന തെമ്മാടിക്കൂട്ടങ്ങളെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനും പ്രതിഷേധം നേരിടേണ്ടിവരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഗസ്റ്റ് ഹൗസിലെത്തി സുരേന്ദ്രൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗവർണർക്ക് എതിരായ തെമ്മാടിത്തരം ആവർത്തിച്ചാൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ അടക്കം പ്രതിഷേധമുണ്ടാകും. ഗവർണറെ വഴിയിൽ തടയാനും അദ്ദേഹം താമസിക്കുന്ന സ്ഥലത്തുവന്ന് പ്രശ്നങ്ങളുണ്ടാക്കാനും എസ്എഫ്ഐ, ഡിവൈഎഫ്ഐ ക്രിമിനൽ സംഘങ്ങൾ ശ്രമിച്ചാൽ മുഖ്യമന്ത്രിയുടെ നവകേരള യാത്രയിലടക്കം വലിയ തോതിലുള്ള പ്രതിഷേധമുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്.