Connect with us

Hi, what are you looking for?

Crime,

വീണാ തായ്‌ക്കണ്ടി ഒടുവിൽ ജയിലിലേക്ക്, പിണറായിക്ക് പൊട്ടിക്കരച്ചിൽ, ഹൈക്കോടതിയിൽപൂട്ടി

അവസാനം പിണറായിയും പൊന്നോമന പുത്രി വീണാ തായ്‌ക്കണ്ടിയും ജയിലഴിക്കുള്ളിലേക്ക്. മാസപ്പടി വിവാദം സഭയിൽ ഉന്നയിച്ച മാത്യു കുഴൽനാടന്റെ വാക്കുകൾ സഭ രേഖകളിൽ നിന്നും പോലും നീക്കം ചെയ്ത പിണറായിസത്തിന്റെ ധാർഷ്ട്യം ഇവിടെ ഹൈക്കോടതിക്കു മുന്നിൽ പൊട്ടി പൊളിഞ്ഞു വീണിരിക്കുകയാണ്.

കരിമണൽ കമ്പനിയിൽ നിന്നും പണം കൈപ്പറ്റി എന്ന ആരോപണത്തിൽ ഹൈക്കോടതി നോട്ടീസ് അയയ്ക്കാൻ ഉത്തരവായി സാഹചര്യത്തിൽ പിണറായി വിജയൻ കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിലാണ്. ‘നോട്ടിസ് വരട്ടെ, അപ്പോൾ നോക്കാം. അതിനു നിങ്ങളല്ല, ഞാനല്ലേ വേവലാതിപ്പെടേണ്ടത്’ എന്നായിരുന്നു വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാൽ ഉള്ളിൽ നിറയുന്ന വേവലാതിയുടെ ചൂട് മുഖ്യന്റെ വാക്കുകളിൽ തന്നെ സ്പഷ്ടമായിരുന്നു.

മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കു നൽകാത്ത സേവനത്തിനു പ്രതിഫലം നൽകിയെന്ന വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജിയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കു നോട്ടിസ് അയയ്ക്കാനാണു ഹൈക്കോടതി നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർ ഉൾപ്പെടെ 12 പേരെ എതിർകക്ഷികളാക്കിയാണു ഹർജി.

ആരോപണ വിധേയരുടെ അഭിപ്രായം തേടാതെ ഹർജിയിൽ വിധി പറയുന്നതിലെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞാണ് തീരുമാനം. സ്വാഭാവിക നീതി ഉറപ്പാക്കാൻ കൂടിയാണ് ഇത്. കേസിൽ എതിർ കക്ഷികളേയും ഉൾപ്പെടുത്തുകയാണ് കോടതി. മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. പരാതിക്കാരൻ മരിച്ചിരുന്നു. അതുകൊണ്ട് സ്വമേധയാ ഈ കേസിൽ ഇടപെടൽ നടത്തുകയാണ് കോടതി. വിജിലൻസ് കോടതിയുടെ ഉത്തരവ് തെറ്റാണെന്ന് അമിക്കസ് ക്യൂറി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എതിർകക്ഷികൾക്കു പറയാനുള്ളതു കേൾക്കാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ ബാബുവിന്റെ നടപടി. മുഖ്യമന്ത്രിയും മകളും ഉൾപ്പെടെ 12 പേർക്കാണ് നോട്ടീസ് അയയ്ക്കുക. മുൻ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ പട്ടികയിലുണ്ട്.

മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേർന്ന് കരിമണൽ കമ്പനിയിൽ നിന്നും 1.72 കോടി രൂപ കൈപ്പറ്റിയെന്നാണ് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് രേഖകളിലുള്ളത്. വിവാദത്തെക്കുറിച്ച് മുഖ്യമന്ത്രിയോ വീണയോ ഇതുവരെ കൃത്യമായി പ്രതികരിച്ചിട്ടില്ല. അതേസമയം, വീണയുടെയും കമ്പനിയുടെയും പണമിടപാടുകൾ നിയമപരമാണെന്നും സുതാര്യമാണെന്നും വിശദീകരിക്കാൻ സിപിഎം രംഗത്തിറങ്ങുന്ന അസാധാരണത്വവും ഈ സംഭവത്തിൽ ഉണ്ടായി. എന്നാൽ ഹൈക്കോടതിയുടെ ഇടപെടൽ ശക്തമായതോടെ സ്വന്തം മുഖ്യമന്ത്രിക്കസേര തെറിക്കുമെന്ന ഭയത്തോടൊപ്പം മകളുടെ ജയിൽവാസവും പിണറായിയെ ഭയപ്പെടുത്തുന്നുണ്ട്.
(സമ്പൂർണ വീഡിയോ കാണൂ )

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...