Connect with us

Hi, what are you looking for?

Crime,

പിതൃത്വത്തെ ചൊല്ലി തർക്കം, ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊച്ചിയിലെ ലോഡ്ജ് മുറിയിൽ ക്രൂരമായി മർദിച്ച് തലക്കടിച്ച് കൊന്നു

കൊച്ചി . കൊച്ചിയിലെ എളമക്കരയിലുള്ള ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിനെ ജനിച്ച ദിവസം തന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നതായി പോലീസിന് പ്രതിയായ ഷാനിഫിന്റെ മൊഴി. കുഞ്ഞിനെ ജനിച്ച അന്ന് തന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നതായി പ്രതിയായ ഷാനിഫ് പോലീസിനോട് പറഞ്ഞു. കുഞ്ഞിനെ കൊല്ലാൻ ഒരു മാസത്തോള മായി അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ലോഡ്ജിൽ മുറി എടുത്തത് കുഞ്ഞിനെ കൊലപ്പെടുത്താനായിരുന്നെന്നും ഷാനിഫ് പോലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് കുഞ്ഞിന്റെ അമ്മയെയും ഷാനിഫിനെയും എളമക്കര പൊലീസ് സംഭവത്തിൽ കസ്റ്റഡിയിലെടുത്തത്.

സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം വഴിയാണ് ഷാനിഫും കുഞ്ഞിന്റെ അമ്മയായ അശ്വതിയും അടുപ്പത്തിലാവുന്നത്. നേരത്തെ മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന അശ്വതി 4 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞിന്റെ പേരിൽ അശ്വതിയും പങ്കാളി ഷാനിഫും തമ്മിൽ തർക്കമായി. എന്നാൽ കുഞ്ഞിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും തനിക്കൊന്നുമറിയില്ലെന്നുമുള്ള നിലപാടിലാണ് അശ്വതി ഇപ്പോൾ. ഇതുവരെ അവർ കുറ്റം സമ്മതിക്കാൻ തയ്യാറായിട്ടില്ല. താൻ ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് അശ്വതി പോലീസിന് നൽകിയ മൊഴി.

ഇരുവർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ് എങ്കിലും, കൊല നടത്തിയിയിരിക്കുന്നത് ഷാനിഫ് ആണെന്നത് വ്യക്തമാണ്. കോല നടത്തിയ ശേഷം കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പാക്കാൻ ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു നോക്കിയെന്നും പോലീസ് പറയുന്നുണ്ട്. തിങ്കളാഴ്ച രാവിലെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ ലോഡ്ജിൽ കണ്ടെത്തുന്നത്. പിന്നീട് ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടറാണ് പോലീസിനെ വിവരം അറിയിക്കുന്നത്. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന വിവരം സ്ഥിരീകരിക്കുന്നത്.

പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിൽ പിന്നെ എളമക്കര പോലീസ് രണ്ട് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒന്നാം തീയതിയാണ് ഇരുവരും കറുകപ്പള്ളിയിലെ ലോഡ്ജിൽ മുറി വാടകയ്ക്ക് എടുക്കുന്നത്. പിന്നീട് ഞായറാഴ്ച പുലർച്ചെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് രണ്ട് പേരും ചേർന്ന് കുട്ടിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയാണ് ഉണ്ടായത്. ആലപ്പുഴ സ്വദേശിയാണ് യുവതി. കണ്ണൂർ സ്വദേശിയായ യുവാവുമായി കഴിഞ്ഞ കുറച്ച് നാളായ കറുകപ്പിള്ളിയിലെ ലോഡ്ജിലായിരുന്നു ഇവരുടെ താമസം. ഇരുവരും നിയമപരമായി വിവാഹിതരല്ല എന്നതും ശ്രദ്ധേയമാണ്. കുട്ടിയെ ചൊല്ലി ഇരുവരും തമ്മിൽ തർക്കത്തിലാ യിരുന്നു.. കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലിയായിരുന്നു തർക്കം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...