ക്ഷേത്ര പരിസരത്ത് ഹിമാചല്‍ പ്രദേശിനെ ഖലിസ്ഥാനാക്കുമെന്നും ഖലിസ്ഥാന്‍ സിന്ദാബാദ്, എന്നും മുദ്രാവാക്യമെഴുതിയ മൂന്ന് പേർ ഹിമാചല്‍ പ്രദേശ് പോലീസിന്റെ പിടിയിലായി. ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യമെഴുതിയ മൂന്ന് പേരെ ഹിമാചല്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഉന ജില്ലയിലെ മാതാ ചിന്ത്പൂര്‍ണ്ണി ക്ഷേത്രത്തിനടുത്താണ് ഇവര്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം എഴുതുന്നത്. നവംബര്‍ 29നായിരുന്നു സംഭവം. പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ ദേശിയ, സര്‍ജ എന്നീ ഗ്രാമങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.
ഫൂല്‍ചന്ദ്, അര്‍ജിന്ദര്‍ സിംഗ്, ഹാരി എന്നിവരാണ് അറസ്റ്റിലായത്. ഉന പോലീസ് സൂപ്രണ്ട് അര്‍ജിത് സെന്‍ പറഞ്ഞു. പ്രതികളിലൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിദേശരാജ്യത്ത് നിന്ന് ആരോ 25000 രൂപ നിക്ഷേപിച്ചിട്ടുണ്ട്. പോലീസ് പറഞ്ഞു. ഏല്‍പ്പിച്ച കാര്യം നടന്നാല്‍ 25000 രൂപ കൂടി നല്‍കാമെന്ന് ചിലര്‍ മുഖ്യപ്രതിയോട് പറഞ്ഞിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്. മാതാ ചിന്ത്പൂര്‍ണ്ണി ക്ഷേത്ര പരിസരത്തുള്ള മതിലിലാണ് പ്രതികള്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം എഴുതിയത്.
ഖലിസ്ഥാന്‍ സിന്ദാബാദ്, ഹിമാചല്‍ പ്രദേശിനെ ഖലിസ്ഥാനാക്കും എന്നെല്ലാമായിരുന്നു പ്രതികള്‍ ചുമരിൽ എഴുതുന്നത്.. മുമ്പ് നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ മേധാവി ഗുര്‍പത്‌വന്ദ് സിംഗ് പന്നൂനിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. 1984ലെ സിഖ് വിരുദ്ധ കലാപത്തിന് ഉത്തരവാദികളായ കോണ്‍ഗ്രസ് നേതാക്കളെ വെറുതെ വിടില്ലെന്ന് പറയുന്ന വീഡിയോ ആയിരുന്നു ഇത്. ചുവരെഴുത്തിലൂ ടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഇതാദ്യമായല്ല ഹിമാചല്‍ പ്രദേശില്‍ ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 7നും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അന്ന് ധര്‍മ്മശാലയിലെ വിധാന്‍ സഭയ്ക്ക് പുറത്തായിരുന്നു ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകള്‍ എത്തുന്നത്. വിഷയത്തില്‍ പോലീസ് ഐപിസി വകുപ്പ് 153-എ, 153-ബി വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുകയാണ്.