തിരുവനന്തപുരം . ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ ഭരണ കാലത്ത് നടന്ന നിയമസഭാ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ എംപി എ.എ റഹീമും, എം.സ്വരാജും കുറ്റക്കാരെന്ന് കോടതി. യുഡിഎഫ് സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടർന്നടുത്ത കേസിലാണ് എംപി എ.എ റഹീമും, എം.സ്വരാജും കുറ്റക്കാരെന്ന് കോടതി പറഞ്ഞിരിക്കുന്നത്.
പ്രതിഷേധം അക്രമാസക്തമാവുകയും തുടര്‍ന്ന് പോലീസ് ബാരിക്കേട് തകര്‍ക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിനെതിരെ അടക്കമാണ് മ്യൂസിയം പോലീസ് കേസ് എടുത്തിരുന്നത്. 150 ഓളം പ്രവര്‍ത്തകരാണ് അന്ന് പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നത്. കേസിൽ തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉച്ചക്ക് ശേഷം വിധി പറയും.