മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന കേസിൽ, മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നു ലോകായുക്ത. ഹര്‍ജി ലോകായുക്ത തള്ളി. പണം അനുവദിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നാണ് ലോകായുക്ത ഫുള്‍ബെഞ്ചിന്റെ വിധി. ചട്ടം ലംഘിച്ചു ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെയും ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിലെ 18 മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി 2018 സെപ്റ്റംബര്‍ ഏഴിണ് നൽകിയ ഹര്‍ജിയും ഇതുമായി ബന്ധപ്പെട്ട കേസും മുഖ്യന് രക്ഷയായി അവസാനിച്ചു.
തിരുവനന്തപുരം സ്വദേശി ആര്‍എസ് ശശികുമാറാണ് ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കിയിരുന്നത്. നേരത്തെ കേസില്‍ ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് ഭിന്നവിധി ഉണ്ടായിരുന്നു. തുടര്‍ന്നാണ് പരാതിയില്‍ തീരുമാനമെടുക്കുന്നതിനായി മൂന്നംഗ ബെഞ്ചിന് മാര്‍ച്ച് 31ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് കേസ് വിടുന്നത്. വിധി പറയുന്നതില്‍ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെയും ബാബു മാത്യു പി.ജോസഫിനെയും ഒഴിവാക്കണമെന്ന ഹര്‍ജി തള്ളിയ ശേഷമാണ് വിധി പ്രസ്താവവന ഉണ്ടായിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ വായ്പ വീട്ടാന്‍ എട്ടര ലക്ഷം രൂപയും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുന്നതിനിടെ അപകടത്തില്‍പെട്ട പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദികച്ച് സ്വജനപക്ഷ പാതമാണെന്ന് ആരോപിച്ചാണ് ആര്‍എസ് ശശികുമാര്‍ ഹര്‍ജി നല്‍കിയിരുന്നത്. പല കാര്യങ്ങൾ കൊണ്ട് നീണ്ടു പോയ കേസിൽ വിധി പറയേണ്ട ചിലർ ജനുവരിയിൽ വിരമിക്കാനിരിക്കെയാണ് വിധി പ്രസ്താവന ഉണ്ടാവുന്നത്.