Connect with us

Hi, what are you looking for?

India

നരേന്ദ്ര മോദിക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ സുരക്ഷയില്ല, മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചു, തീവ്രവാദികളെ അടിച്ചമർത്താനാവാതെ കൈ കോർത്ത് സ്റ്റാലിൻ സർക്കാർ

പ്രധാനമന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂരിൽ നടത്താനിരുന്ന റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതായ റിപോർട്ടുകൾ പുറത്ത്. സുരക്ഷാ ഭീഷണിയെ തുടർന്ന് അനുമതി നിഷേധിച്ചെന്ന വിവരം ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുരക്ഷാ അപകടങ്ങൾ, കോയമ്പത്തൂരിൻ്റെ സാമുദായിക ചരിത്രം, പൊതുജനങ്ങളുടെ അസൗകര്യം എന്നിവ കാരണം റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചെന്നാ ണ് റിപ്പോർട്ടിൽ പറയുന്നതെങ്കിലും ഇതിനു പിന്നിൽ സ്റ്റാലിൻ സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. രാജ്യത്തെ പ്രധാനമന്ത്രിക്ക് സുരക്ഷനൽകാൻ കഴിയുന്നില്ലെങ്കിൽ സ്റ്റാലിൻ രാജി വെച്ച് പോവുകയല്ല വേണ്ടതെന്ന ചോദ്യമാണ് സംസ്ഥാനത്ത് ഉയരുന്നത്. മാർച്ച് 18നായിരുന്നു പ്രധാനമന്ത്രി കോയമ്പത്തൂർ പര്യടനം തീരുമാനിച്ചിരുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രി മോദിയുടെ ദക്ഷിണേന്ത്യൻ പര്യടനത്തിൻ്റെ ഭാഗമായിട്ടായിരുന്നു കോയമ്പത്തൂരിൽ റോഡ്‌ഷോ നടത്താൻ തീരുമാനിച്ചിരുന്നത്. വ്യാവസായിക – ടെക്‌സ്റ്റൈൽ നഗരത്തിൽ 3.6 കിലോമീറ്റർ റോഡ്‌ഷോ നടത്താനായിരുന്നു ബിജെപി അനുമതി തേടിയിരുന്നത്. സുരക്ഷാ അപകടങ്ങൾ, കോയമ്പത്തൂരിൻ്റെ സാമുദായിക ചരിത്രം, പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കുള്ള അസൗകര്യം എന്നിവയുടെ കാരണം പറഞ്ഞു സംസ്ഥാന സ്റ്റാലിൻ സർക്കാർ റോഡ് ഷോക്ക് അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്.

1998ലെ സ്‌ഫോടന പരമ്പര നടന്ന സ്ഥലങ്ങളിൽ ഒന്നായ ആർഎസ് പുരം ആയിരുന്നു പ്രധാനമന്ത്രിയുടെ റോഡ്‌ഷോയുടെ അവസാനഘട്ടം. മാത്രമല്ല, കോയമ്പത്തൂരിൻ്റെ സാമുദായിക സെൻസിറ്റീവ് സ്വഭാവം കണക്കിലെടുത്ത് ഒരു രാഷ്ട്രീയ പാർട്ടികൾക്കും ഗ്രൂപ്പുകൾക്കും റോഡ്ഷോകൾക്ക് അനുമതി നൽകിയിയിരുന്നില്ല. ഇത് സംസ്ഥാന സർക്കാരിന്റെ പിടിപ്പു കേടു മാത്രമല്ല അവരുമായി കൈകോർക്കുന്ന രാഷ്ട്രീയ ലക്ഷ്യവുമായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. മാർച്ച് 18, 19 തീയതികളിൽ പൊതു പരീക്ഷകൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടെന്നും റോഡ്‌ഷോയ്‌ക്കായി നിർദ്ദേശിച്ച റൂട്ടിൽ ഒന്നിലധികം സ്‌കൂളുകൾ ഉണ്ടെന്നും അധികൃതർ അനുമതി നിഷേധിക്കുന്നതിന് കാരണമായി പറഞ്ഞിരിക്കുത് എന്നതാണ് ശ്രദ്ധേയം. അപ്പോൾ ഒരു മനുഷ്യജീവനും കോയമ്പത്തൂരി Nൽ സംരക്ഷണം ഇല്ലെന്നതാണ്‌ ഇത് വ്യക്തമാക്കപ്പെടുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...