ന്യൂഡൽഹി. മുൻ മന്ത്രി ആൻറണി രാജുവിനെതിരായ തൊണ്ടി മുതൽ കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ പിണറായി സർക്കാർ കുടുങ്ങി. സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ നിന്നു രൂക്ഷ വിമർശനം ആണ് കേൾക്കേണ്ടി വന്നത്. കേസിൽ മുൻ മന്ത്രി രാജുവിനെ രക്ഷിച്ച പിണറായി സർക്കാർ മറുപടി നൽകാത്തതിനു കോടതിയുടെ കടുത്ത വിമർശനം ആണ് ഉണ്ടായത്.
കേസിൽ സംസ്ഥാന സർക്കാർ മറുപടി നല്കാത്തത് ഗൗരവതരമാ ണെന്ന് ജസ്റ്റിസുമാരായ സിടി രവികുമാർ രാജേഷ് ബിൻഡാൽ എന്നിവർ ഉൾപ്പെട്ട ബഞ്ച് നിരീക്ഷിച്ചു. പ്രതിയുമായി സർക്കാർ ഒത്തുകളിക്കുകയാണോ എന്ന് പോലും കോടതി ചോദിച്ചു. എല്ലാ വസ്തുതകളും വ്യക്തമാണെന്നിരിക്കെ കേരളത്തിന് ഇനി എന്ത് മറുപടിയാണ് നല്കാനുള്ളതെന്നും കോടതി ചോദിക്കുകയുണ്ടായി. സത്യവാങ്മൂലം നല്കാൻ കേരളത്തിന് കോടതി കർശനം നിർദ്ദേശം നൽകി.
വിദേശി ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ തൊണ്ടിമുതലായ അടിവസ്ത്രത്തിന്റെ വലിപ്പം കുറച്ച് മജിസ്ട്രേറ്റ് കോടതിയിൽ മാറ്റി നല്കി തെളിവ് നശിപ്പിച്ചെന്നാണ് ആൻറണി രാജുവിനെതിരായ കേസ്. പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന് എതിരെയാണ് ആൻറണി രാജു സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നത്. കഴിഞ്ഞ നവംബറിൽ നിർദ്ദേശം നൽകിയിട്ടും കേരളം ഇതുവരെ മറുപടി നല്കാത്തതാണ് കോടതിയെ ചൊടിപ്പിക്കാൻ ഇടയാക്കിയത്.
1994-ല്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസാണിത്. 16 വര്‍ഷമായി വിചാരണ വൈകിയ കേസില്‍ മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കോടതി ഇടപെടല്‍ അന്ന് പോലും ഉണ്ടാവുന്നത്. അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലി യക്കാരനായ ആന്‍ഡ്രൂ സാല്‍വദേര്‍ സര്‍വലിയെ 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടുകയായിരുന്നു. തുടർന്ന് കോടതി 10 ലക്ഷം രൂപ പിഴയും ഒരുവര്‍ഷം തടവും അയാൾക്ക് ശിക്ഷ വിധിച്ചു. അന്ന് തിരുവനന്തപുരം ബാറില്‍ ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്റണി രാജുവും സീനിയറും ഏറ്റെടുത്ത കേസ് തോറ്റെങ്കിലും, മന്ത്രിയായതിൽ പിന്നെ ഹൈക്കോടതിയില്‍ അനൂകൂല വിധിയുണ്ടാവുകയായിരുന്നു.
കേസിലെ പ്രധാന തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസ് വെറുതേവിടുകയായിരുന്നു. അന്ന് കോടതിയില്‍ ഹാജരാക്കിയ അടിവസ്ത്രത്തിന്റെ അളവ് ചെറുതായിരുന്നു. പിന്നാലെ തൊണ്ടിമുതലില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ കെകെ. ജയമോഹന്‍ ഹൈക്കോടതി വിജിലന്‍സിന് പരാതി നല്‍കി. മൂന്ന് വര്‍ഷത്തിന് ശേഷം സംഭവം അന്വേഷിക്കാന്‍ ഉത്തരവിട്ടു.
കോടതിയുടെ കസ്റ്റഡിയിലായിരുന്ന തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയതിന് തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ്. ജോസ്, ആന്റണി രാജു എന്നിവരെ പ്രതികളാക്കിയാണ് കേസ് എടുത്തിരുന്നത്. ആന്റണി രാജു എം.എല്‍.എ.യായ 2005ല്‍ ആയിരുന്നു കേസെടുത്തത്. ഐജിയായിരുന്ന ടിപി സെന്‍കുമാറാണ് കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിട്ടത്. കേസില്‍ 2006-ല്‍ വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. എട്ട് വര്‍ഷത്തിന് ശേഷം 2014-ല്‍ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റുകയായിരുന്നു. 2014 ഏപ്രില്‍ 30-നാണ് കേസ് വിചാരണയ്ക്കായി പരിഗണിക്കുന്നത്. എന്നാല്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു ഹാജരായില്ല. ഇതേ കാരണം പറഞ്ഞ് 22 തവണ മാറ്റി വെക്കുകയു ണ്ടായിരുന്നു.