ഇന്ത്യയിലാദ്യമായി ആർട്ടിഫിഷൽ ഇൻ്റലിജൻസ് ഉപയോഗിച്ച് ഒരു അദ്ധ്യാപികയെ വിദ്യാർത്ഥികൾക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് മേക്കർലാബ്‌സ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡ്. എഐ അദ്ധ്യാപിക യ്ക്ക് ഐറിസ് എന്നാണ് പേരിട്ടിരിക്കുന്നത്. മേക്കർലാബ്‌സ് എഡ്യൂടെ ക് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച ഐറിസ്, വിദ്യാഭ്യാസത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പുരോഗതിയെ അടയാളപ്പെടു ത്തുന്നതാണ്.
തിരുവനന്തപുരത്തെ കെടിസിടി ഹയർസെക്കൻഡറി സ്കൂളിൽ അനാച്ഛാദനം ചെയ്ത ഐറിസ്, വിദ്യാർത്ഥികൾക്ക് നൂതനമായ പഠനാനുഭവം നൽകുന്ന ഹ്യൂമനോയിഡ് ആണ്. മേക്കർലാബ്സ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഐറിസിൻ്റെ വീഡിയോ പങ്കുവെച്ചി രിക്കുന്നത്. ‘ഐആർഐഎസിനൊപ്പം വിദ്യാഭ്യാസ രംഗത്തെ വിപ്ലവം അനുഭവവേദ്യമാക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
NITI ആയോഗ് ആരംഭിച്ച അടൽ ടിങ്കറിംഗ് ലാബ് പ്രോജക്റ്റിന് കീഴിൽ നിർമ്മിച്ച ഐറിസ് പരമ്പരാഗത അധ്യാപന രീതികളിൽ വിപ്ലവം സൃഷ്ടിക്കുമെന്നാണ് അവകാശപ്പെടുന്നത്. മൂന്ന് ഭാഷകൾ സംസാരിക്കാനും സങ്കീർണ്ണമായ ചോദ്യങ്ങൾ കൈകാര്യം ചെയ്യാനുമുള്ള കഴിവുള്ള ഐറിസ് ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗത പഠനാനുഭവം സാധ്യമാക്കും. വോയ്‌സ് അസിസ്റ്റൻസ്, ഇൻ്ററാക്ടീവ് ലേണിംഗ് മൊഡ്യൂളുകൾ, മൊബിലിറ്റി എന്നിവ ഇതിൻ്റെ സവിശേഷതകളിൽ പെടും.
മേക്കർലാബ്സ് ഐറിസിനെ ഒരു റോബോട്ട് എന്നതിലുപരിയായാണ് വിഭാവനം ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസ ചുറ്റുപാടുകൾക്ക് അനുയോജ്യമായ ഒരു നൂതന വോയ്‌സ് അസിസ്റ്റൻ്റാണിത്. റോബോട്ടിക്‌സ്, ജനറേറ്റീവ് എഐ സാങ്കേതികവിദ്യകൾ നൽകുന്ന ഐറിസ് തടസ്സമില്ലാത്ത പ്രകടനവും പ്രതികരണശേഷിയും ഉറപ്പുനൽകും. ഒരു ഇൻ്റൽ പ്രോസസറും കോപ്രോസസറും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഐറിസ് ആഴത്തിലുള്ള പഠനാനുഭവം ഉറപ്പാക്കുന്നതാണെന്നും നിർമ്മാതാക്കൾ അവകാശപ്പെട്ടിരിക്കുന്നു.