തിരുവനന്തപുരം . കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക് വെള്ളം കുടിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേസിൽ കോടതിയുടെ പരിരക്ഷയൊന്നും തോമസ് ഐസക്‌സിനു ലഭിക്കില്ല, ഇഡിക്ക് മുന്നിൽ ഹാജരാവേണ്ടി വരും. കേരളത്തെ കടക്കെണിയിലാക്കിയത് തോമസ് ഐസക്കാണ് കെ. സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, മസാല ബോണ്ട് കേസിൽ മുഴുവൻ രേഖകളുമായി ഈ മാസം 12ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ് നൽകിയിരിക്കുകയാണ്.
കിഫ്ബി മസാല ബോണ്ട് കേസ് കോടതി പരിഗണിക്കാനിരി ക്കെയാണ് ഇഡിയുടെ നടപടി. എന്നാൽ ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും കേസിന്‍റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്നും നോട്ടീസ് നിയമവിരുദ്ധമാണെന്നുമാണ് ഐസക്ക് ആരോപിക്കുന്നത്. എന്നാൽ ഒന്നും മറക്കാനും ഒളിക്കാനും ഇല്ലെങ്കിൽ ഇ ഡി ക്ക് മുന്നിൽ എന്തുകൊണ്ട് ഹാജരാകാതിരിക്കുന്നു എന്നതാണ് സംശയം ഉണ്ടാക്കുന്നത്.