തിരുവനന്തപുരം .മുഖാമുഖം പരിപാടിയുടെ വേദിയില്‍ നന്ദി പറഞ്ഞ അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ പരിപാടിക്കിടെ അവതാരകയോട് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷുഭിതനാവുകയായിരുന്നു. മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ ഭാഗമായി ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിച്ച ‘ഇൻസാഫി’ന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.
നവകേരള സദസ്സിന്റെ തുടര്ച്ചയെന്നു കൊട്ടിഘോഷിച്ച് നടത്തുന്ന മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചതിനു പിറകെ നല്ല പ്രസംഗമെന്നും, നന്ദിയെന്നും അവതാരിക പറഞ്ഞതാണ് പിണറായി വിജയന് പിടിക്കാതായത്. മുഖ്യനെ പ്രശംസിച്ച അവതാരകയോട് അദ്ദേഹം രോഷപ്രകടനം തന്നെ നടത്തി.
മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണന് തമ്പി ഹാളില്‍ നടക്കുന്നതിനിടെയായിരുന്നു ഈ സംഭവം. ഉദ്ഘാടനം നിര്‍വഹിച്ചതായി അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. നിങ്ങള്‍ക്ക് എന്റെ സ്നേഹാഭിവാദനം എന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ച പിന്നാലെ ‘വളരെ നല്ല പ്രസംഗം കാഴ്ച വെച്ചതിന് നന്ദി’ എന്ന് അവതാരക പറഞ്ഞ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയാണ് ഉണ്ടായത്.
പ്രസംഗത്തിനു ശേഷം മടങ്ങാനൊരുങ്ങിയ മുഖ്യമന്ത്രി, അവതാരകയുടെ നന്ദി വാക്കുകൾ കേട്ട് തിരിഞ്ഞുനിന്ന് ക്ഷുഭിതനാകുകയായിരുന്നു. അവതാരക പറഞ്ഞ പിന്നാലെ ‘അല്ല, അമ്മാതിരി കമന്റ് വേണ്ട കേട്ടോ, നിങ്ങള്‍ അടുത്തയാളെ വിളിച്ചാ മതി’ എന്ന് പറഞ്ഞുകൊ ണ്ടായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം ഉണ്ടായത്. മൈക്കിലൂടെ പറഞ്ഞത് വേദിയിലുണ്ടായിരുന്നവരും കേട്ടു. മുഖ്യമന്ത്രി ക്ഷോഭിക്കുന്നതിന്റെ ദൃശ്യങ്ങളും തുടർന്ന് പുറത്ത് വന്നു.
പ്രസംഗം അവസാനിപ്പിച്ച് പോഡിയത്തില്‍ നിന്നും മാറിയശേഷമാണ് വീണ്ടും മൈക്കിന്റെ സമീപമെത്തി മുഖ്യമന്ത്രി തന്റെ രോഷം പ്രകടിപ്പിച്ചത്. തുടർന്ന് വേദിയിലുള്ളവരെ നോക്കിയശേഷം മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്ക് മടങ്ങിപ്പോകുകയായിരുന്നു. ഉടൻതന്നെ റവന്യൂ മന്ത്രി കെ.രാജനെ അവതാരക ആശംസ നേർന്ന് സംസാരിക്കുന്നതിനായി ക്ഷണിക്കുകയും ചെയ്തു. മന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെയുള്ളവരും ഈ സമയത്ത് വേദിയിലുണ്ടായിരുന്നു.ഇന്ന് മുസ്ലിം വിഭാഗങ്ങളുമായി നടത്തുന്ന മുഖാമുഖമാണ് നടന്നത്. മുസ്ലിം സംഘടനാ പ്രതിനിധികള്‍, മുതവല്ലിമാര്‍, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, മദ്രസ്സാ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ വേദിയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ രോഷ പ്രകടനം.