ചെന്നൈ . ഇന്ത്യ ഒരു രാജ്യമല്ലെന്നും ഒരു രാജ്യമാകണമെങ്കിൽ ഒരു സംസ്കാരവും ഒരു ഭാഷയുമായിരിക്കണമെന്ന വിഘടനവാദവുമായി ഡിഎംകെ എംപി എ. രാജ. ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ വിരുദ്ധ പരാമർശ വിവാദത്തിനു പിറകെയാണ് എംപിയുടെ വിഘടനവാദ പരാമർശം. മധുരയിൽ നടന്ന പൊതുപരിപാടിയ്‌ക്കി ടെയാണ് രാജ ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
ഇന്ത്യ ഒരു രാജ്യമല്ല മറിച്ച് ഒരു ഉപഭൂഖണ്ഡമാണെന്നായിരുന്നു രാജ യുടെ ധ്വനി. ഒരു രാജ്യം എന്ന് പറഞ്ഞാൽ അവിടെ ഒരു ഭാഷയും ഒരു സംസ്കാരവുമായിരിക്കണം. എന്നാൽ ഭാരതത്തിൽ അങ്ങനെയല്ല. തമിഴ്നാട്ടിൽ തമിഴാണ് സംസാരിക്കുന്നത്. കേരളത്തിൽ മലയാളമാണ് സംസാരിക്കുന്നത്. അതിനാൽ ഇന്ത്യ ഒരു രാജ്യമല്ല മറിച്ച് ഒരു ഉപഭൂഖണ്ഡമാണെന്നായിരുന്നു രാജയുടെ വാക്കുകളിൽ അര്ഥമാക്കുന്നത്. രാമനെയും ഭാരതമാതാവിനെയും ഡിഎംകെ അംഗീകരിക്കില്ല. ജയ്ശ്രീറാം എന്നും ഭാരതമാതാ കീ ജയ് എന്നതിനെയും തമിഴ്നാട് സ്വീകരിക്കില്ല. എ. രാജ പറഞ്ഞു.
രാജയുടെ വിഘടനവാദ പരാമർശത്തിൽ ബിജെപി കടുത്ത വിമർശനവുമായി രംഗത്ത് എത്തി. ഡിഎംകെയുടെ വിദ്വേഷ പ്രസംഗങ്ങൾ നിർബാധം തുടരുകയാണെന്നും സനാതാന ധർമ്മത്തെ ഇല്ലാതാക്കുമെന്ന ഉദയനിധിയുടെ പ്രസംഗത്തിന് പിന്നാലെ ഇപ്പോൾ ഇന്ത്യയെ വിഭജിക്കണമെന്നും ഭഗവാൻ ശ്രീരാമനെ അധിക്ഷേപിച്ചു കൊണ്ടും ആണ് രാജ രംഗത്ത് വന്നിരിക്കുന്നത്.
ഡിഎംകെ മന്ത്രിയും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുമെന്ന പ്രസ്താവനക്ക് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടി ഉണ്ടായിരുന്നതാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ വാക്കുകൾ ശ്രദ്ധിക്കണമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്.