തൃശൂര്‍ . സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് പിറകെ മാവേലി മെഡിക്കല്‍ സ്റ്റോറുകളും പൂട്ടാനൊരുങ്ങുന്നു. മിക്ക മെഡിക്കല്‍ സ്റ്റോറുകള്‍ക്കും മരുന്ന് വാങ്ങാന്‍ പോലും പണമില്ല. 5 മുതല്‍ 40 വരെ ശതമാനം വിലക്കുറവിൽ മരുന്നുകള്‍ വിൽപ്പന നടത്തി വന്ന മാവേലി മെഡിക്കല്‍ സ്റ്റോറുകളിൽ മരുന്ന് വാങ്ങാൻ എത്തുന്നവർക്ക് മിക്ക മരുന്നുകളും ഇല്ലെന്നാണ് മറുപടി.
മരുന്നുകളുടെ വിലക്കുറവു മൂലം ആയിരക്കണക്കിനാളുകളാണ് മാവേലി മെഡിക്കല്‍ സ്റ്റോറുകളെ മരുന്നുകൾക്കായി ആശ്രയിച്ചു വന്നിരുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുടെയും ആശ്രയ കേന്ദ്രമായിരുന്നു ഈ മാവേലി മെഡിക്കൽ സ്റ്റോറുകൾ. മിക്ക മാവേലി മെഡിക്കല്‍ സ്റ്റോറുകളിലും ഇപ്പോൾ രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പോലും ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. മാവേലി മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം വെറും നമ മാത്രമായി. അവശ്യമരു ന്നുകള്‍ പോലും ലഭിക്കാതായതോടെ ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നുകള്‍ വന്‍ വില നല്‍കി പുറത്ത് നിന്ന് വാങ്ങേണ്ട ഗതികേടി ലാണ് സാധാരണക്കാരും പാവപ്പെട്ടവരും.
സഹകരണ സംഘങ്ങള്‍ നടത്തുന്ന നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ 13% വരെ വില കുറച്ചു മരുന്നുകൾ നല്‍കുമ്പോള്‍ സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന മാവേലി മെഡിക്കല്‍ സ്റ്റോറില്‍ നിന്നു വന്‍ തോതില്‍ വിലക്കുറവില്‍ മരുന്നു ലഭിച്ചിരുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസകരമായിരുന്നു. ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്ന മെഡിക്കല്‍ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ സപ്ലൈകോ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ പോലും ഇല്ല. ഇവിടെ നിലവിലുള്ള കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളില്‍ ആവട്ടെ ആവശ്യത്തിന് മരുന്നുകളും കിട്ടാനില്ല.
നഷ്ടത്തിലായ മെഡിക്കല്‍ സ്റ്റോറുകള്‍ പൂട്ടാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിനായി ലിസ്റ്റ് തയാറാക്കി കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. പൂട്ടുന്നതിനു മുന്നോടിയായി പരീക്ഷണാര്‍ഥം ഇവിടെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് സ്വതന്ത്ര ചുമതല നല്‍കാനും ആലോചിച്ചിട്ടുണ്ട്. 200 രൂപയുടെ മുദ്രപ്പത്രത്തില്‍ ബോണ്ട് എഴുതിവാങ്ങിയാകും താല്‍ക്കാലിക കരാര്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് മെഡിക്കല്‍ സ്റ്റോറുകളുടെ പൂര്‍ണ സ്വതന്ത്ര ചുമതല നല്‍കുന്നത്. ഇതും വിജയിക്കുന്നില്ലെങ്കില്‍ മിക്ക സ്റ്റോറുകളും പൂട്ടാനാണ് തീരുമാനം.