Connect with us

Hi, what are you looking for?

Crime,

അടിച്ച് കൊലപ്പെടുത്തും മുൻപ് സിദ്ധാർത്ഥനെ കൊണ്ട് SFI ഗുണ്ടകൾ അവരുടെ മൂത്രവും തറയിൽ കിടന്ന മലിന ജലവും കുടിപ്പിച്ചു

കൽപ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകൾ പുറത്ത്. മർദ്ദിച്ച് കൊലപ്പെടുത്തും മുൻപ് സിദ്ധാര്‍ത്ഥിനെ കൊണ്ട് നിലത്തെ മലിന ജലവും മൂത്രവും കുടിപ്പിച്ചിരുന്നതായാണ് വെളിപ്പെടത്തല്‍. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആമാശയത്തില്‍ നിന്ന് കറുത്ത ദ്രാവകം കിട്ടിയിരുന്നു. സിദ്ധാര്‍ത്ഥ് മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചില്ലെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

സിദ്ധാര്‍ത്ഥിന് മൂന്ന് ദിവസം കുടിവെള്ളം പോലും നൽകിയിരുന്നില്ല. മരിച്ച ദിവസവും ക്രൂരമായ മർദ്ദനമാണ് സിദ്ധാർഥ് നേരിട്ടത്. പ്രതികളെ ഭയന്നാണ് മര്‍ദന വിവരം പറയാതിരുന്നതെന്നാണ് വിദ്യാർഥികൾ നൽകിയിരിക്കുന്ന മൊഴി. എസ് എഫ് ഐയുടെ കോളജ് യൂണിയന്‍ നേതാക്കളാണ് കോളേജിലെ എല്ലാ കാര്യങ്ങൾക്കും തീര്‍പ്പ് കല്‍പ്പിക്കാറുള്ളതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വൈസ് ചാൻസലറും അധ്യാപകരും ഒക്കെ വെറും പാവകൾ മാത്രമായിരുന്നു. കോളേജിലെ SFI യൂണിയനെ അനുകൂലിക്കുന്ന അധ്യാപകരാണ് കോളേജിൽ നടന്ന സംഭവങ്ങൾ പുറത്ത് പറയരുതെന്ന് വിദ്യാർത്ഥി കളോട് ശാസന നൽകിയിരുന്നത്.

സിദ്ധാര്‍ത്ഥിന്റെ കൂടെ പഠിച്ച 4 പേരും സീനിയേഴ്‌സും ചേര്‍ന്നാണ് മര്‍ദിച്ച് അവശനാക്കി മൂന്ന് ദിവസം വെള്ളം പോലും കൊടുക്കാതെ പാര്‍പ്പിച്ച ശേഷം കുളിമുറിയില്‍ കെട്ടിത്തൂക്കിയത് എന്ന് പിതാവ് പറഞ്ഞിരിക്കുന്നത്. ‘മകന്റെ സംസ്‌കാരത്തിനു എത്തിയ അവന്റെ സഹപാഠികളാണ് ഇത് എന്നോട് ചെവിയില്‍ പറഞ്ഞത്. സംസ്‌കാര ത്തിന് എത്തിയ സഹപാഠികളില്‍ ചിലര്‍ എന്നോടു സംസാരിക്കണ മെന്നു പറഞ്ഞു.

എന്നെ മാറ്റിനിര്‍ത്തി അവര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍ സഹിക്കാന്‍ പറ്റില്ല. പക്ഷേ, ആ കുട്ടികള്‍ക്കു പേടിയാണ്. എന്തെങ്കിലും കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ വച്ചേക്കില്ല എന്നാണ് അവിടത്തെ കായികാധ്യാപകന്‍ കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കുട്ടികളുടെ ജീവനു ഭീഷണിയുള്ളതിനാലാണ് അവരെ ഇതുവരെ ഞങ്ങള്‍ ഇതിലേക്കു വലിച്ചിഴയ്ക്കാത്തത്. ഇനി ആ കുട്ടികള്‍ പേടിക്കേണ്ട കാര്യമില്ല. കാരണം ഈ സമൂഹം മുഴുവന്‍ അവര്‍ക്കൊപ്പം നില്‍ക്കും’ സിദ്ധാർത്ഥിന്റെ പിതാവ് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചു പൂര്‍ത്തിയാക്കാന്‍ എനിക്കു കഴിഞ്ഞില്ല. മര്‍ദിച്ച് മൃതപ്രായനാക്കിയ ശേഷം മൂന്ന് ദിവസം അവനു ഭക്ഷണമോ വെള്ളമോ നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. അവനു ഭക്ഷണം കഴിക്കാനല്ലേ ഞാന്‍ 15 വര്‍ഷം ഗള്‍ഫില്‍ പോയിക്കിടന്നു കഷ്ടപ്പെട്ടത്? സിദ്ധാര്‍ത്ഥിന്റെ പിതാവ് ചോദിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...