തൃശ്ശൂര്‍ . തനിക്ക് പിടിക്കാത്ത ചോദ്യം ചോദിച്ചതിന് സാംസ്‌കാരിക മുഖാമുഖത്തില്‍ ഷിബു ചക്രവര്‍ത്തിയോട് കടിച്ചു കീറി മുഖ്യമന്ത്രി പിണറായി വിജയന്‍. സാംസ്കാരിക മുഖാമുഖത്തിൽ നിയന്ത്രണം വിട്ട് രോക്ഷാകുലനാവുകയായിരുന്നു പിണറായി വിജയൻ. ഷിബു ചക്രവര്‍ത്തി ചോദിച്ച ചോദ്യത്തോടാണ് അദ്ദേഹം രോഷം പ്രകടിപ്പിച്ചത്. ചോദ്യം ചോദിക്കാന്‍ അവസരം തന്നെന്നു കരുതി എന്തും പറയുമോ എന്നാണ് മുഖ്യമന്ത്രി കത്തി കയറിയത്.
ഷിബു ചക്രവർത്തിയുടെ ചോദ്യം മുഖ്യമന്ത്രിയെ കുപിതനാക്കി. സാംസ്കാരിക മുഖാമുഖത്തിൽ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ പറ്റിയുള്ള ആശങ്കയാണ് ഷിബു ചക്രവർത്തി ചോദ്യമായി ഉന്നയിച്ചത്. ‘നമുക്കൊരു കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്, ദേശീയ ഇൻസ്റ്റിറ്റ്യൂട്ടാണ് പോലും, തുടങ്ങിയിട്ട് 10 വർഷമായി, കുട്ടികളൊക്കെയാണെങ്കിൽ ഓടിക്കളിക്കേണ്ട പ്രായമായി, പക്ഷെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓടുന്നില്ല, ഇതിങ്ങനെ മതിയോ’ – എന്നായിരുന്നു ഷിബു ചക്രവർത്തി ചോദിക്കുന്നത്.
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് 10 വര്‍ഷമായി ഇഴഞ്ഞുകൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് പേരിട്ട ഇതിനെ ചുരുങ്ങിയത് ദേശീയ തലത്തിലേക്കെങ്കിലും ഉയര്‍ത്തിക്കൂടേ എന്നായിരുന്നു ഷിബു ചക്രവര്‍ത്തി ചോദിക്കുന്നത്. ഇങ്ങനെ ചോദിച്ചാൽ പിണറായിക്ക് ഇഷ്ടമാവില്ലെന്നു ഷിബു ചക്രവർത്തിക്ക് അറിയില്ലായിരുന്നു. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രിക്ക് നിയന്ത്രണം വിട്ടുപോയത്. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് മുഴുവൻ കുഴപ്പമാണെന്ന വിമർശനമാണ് ഉയർന്നതെന്ന് മുഖ്യമന്ത്രി രോഷത്തോടെ പറഞ്ഞു. അതിനൊടൊന്നും യോജിക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രി ആമുഖമായി പറഞ്ഞത്. പിന്നാലെ ‘അഭിപ്രായം അവസരം തന്നാൽ എന്തും പറയാമോ’ – എന്നായിരുന്നു മുഖ്യമന്ത്രി രോഷത്തോടെ ഷിബു ചക്രവർത്തിയോട് ചോദിച്ചത്. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം ഏറ്റവും നല്ല കരങ്ങളിൽ തന്നെയാണ് ഉള്ളതെന്നും മികച്ച നിലയിൽ മുന്നോട്ട് പോകുമെന്നു കൂടി മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.