Connect with us

Hi, what are you looking for?

Crime,

വീണയുടെ ആദ്യ വിവാഹം തകർത്ത ദീപക് സായ്ബാബക്കാണോ കമ്പനി കൊടുത്തത്? അതോ കമ്പനികൊടുത്ത് ദീപക്കിനെ നിയമ കുരുക്കിലാക്കാനോ?

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കാനഡയിലും കമ്പനിയുണ്ടെന്ന വാർത്ത പുറത്ത് വന്നതിനു പിന്നാലെ ചർച്ചകളിൽ നിറയുന്ന പേരാണ് ദീപക് യശ്വന്ത് സായി ബാബയുടേത്. വാർത്തയ്ക്ക് പിന്നാലെ കനേഡിയൻ കമ്പനിയുടെ മാനേജിങ് ഡയറക്ടറെ അടക്കം മാറ്റിക്കൊണ്ട് നടത്തിയ അഴിച്ചുപണിയിൽ വീണാ വിജയൻറെ സ്ഥാനത്തേക്ക് കമ്പനി ഡയറക്ടറായി വന്നത് ദീപക് ആയിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ മാറ്റത്തിന് വേണ്ടിയുള്ള അപേക്ഷ നൽകിയതെന്നാണ് സൂചന.

കമ്പനിയുടെ അഡ്രസും ഉടമകളുടെ പേരുമെല്ലാം മാറി. എക്‌സാലോജിക്കുമായി ബന്ധമുള്ളയാളാണ് കനേഡിയൻ പൗരത്വമുള്ള ഈ ദീപക് യശ്വന്ത് സായി ബാബ. സ്‌കൈ ഇലവനിലെ ഏക ജീവനക്കാരനും മുമ്പ് എക്‌സാലോജിക്കിലെ ജീവനക്കാരനുമായിരുന്നു. എന്നാൽ ഇയാളെക്കുറിച്ച് ഇപ്പോൾ നിരവധി കഥകൾ പുറത്ത് വരുന്നുണ്ട്. വീണയ്ക്ക് ഒപ്പംപടിച്ച് ഒപ്പം ജോലി ചെയ്ത, എക്സാലോജിക്കിന്റെ തുടക്കം മുതൽ മുഖ്യമന്ത്രി പുത്രിയോടൊപ്പം പ്രവ‍ര്‍ത്തിക്കുന്ന ദീപക് യശ്വന്ത് സായിബാബ എന്ന ഇയാൾ ആണ് വീണയുടെ ആദ്യ ഭർത്താവുമായുള്ള ബന്ധ പിരിയുന്നതിലേക്കുള്ള വഴിവെച്ചതെന്ന് ശ്രുതികളും ഉയരുന്നുണ്ട്. അതായത് ഈ കാനേഡിയൻ പൗരൻ കാരണമാണ് പാവം പ്രഥമ മരുമോനുമായുള്ള വീണ മോളുടെ കല്യാണം കല്ലത്തായതെന്ന് പണ്ടെയുള്ളെരു കരകമ്പിയാണ് എന്ന് സാരം. എന്തായാലും അയാളിപ്പോൾ വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ തിരക്ക് പിടിച്ചുകൊണ്ടുള്ള ഈ മാറ്റം വരുത്തലുകൾ ദുരൂഹത വര്ധിപ്പിക്കുകയാണ്.

കമ്പനിയുടേയും വീണയുടേയും ലിങ്കിഡൻ പ്രൊഫൈലുകളിൽ നേരത്തെ കനേഡിയൻ കമ്പനിയുടെ വിവരമുണ്ടായിരുന്നു. ഇതെല്ലാം ഇപ്പോൾ മാറി. കനേഡിയൻ സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് തന്നെ മാറ്റം ഫെബ്രുവരി 15നുണ്ടായതാണെന്ന് വ്യക്തമാണ്. ദി സ്‌കൈ ഇലവൻ ഇൻകോർപ്പറേറ്റഡ് എന്നാണ് കമ്പിനയുടെ പേര്. കാനഡയിൽ ഈ കമ്പനിക്കുള്ള ഔദ്യോഗിക നമ്പർ 14898346 എന്നാണ്. 2023ൽ തുടങ്ങിയ കമ്പനി ഇപ്പോഴും ആക്ടീവാണ്. ഒരു ഡയറക്ടർ മാത്രമാണ് ഈ കമ്പനിക്കുള്ളത്. സിഗ്‌നൽ ഹിയർ എന്ന ആധികാരികമായ വൈബ് സൈറ്റിൽ ഈ ഡയറക്ടറുടെ വിവരങ്ങളും കിട്ടും. ഇതാണ് വീണാ വിജയനിലേക്ക് വിരൽ ചൂണ്ടിയത്. ഈ വിവരങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളാണ് കമ്പനിയുടെ ഡയറക്ടറെന്ന് വ്യക്തമായിരുന്നു. എന്നാൽ വാർത്ത പുറത്ത് വന്നതിനു പിന്നാലെ തിരക്കിട്ട് മാറ്റങ്ങൾ വരുത്തുകയായിരുന്നു.

വീണാ വിജയന് കാനഡയിലും കമ്പനിയുണ്ടെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ കമ്പനിയുടെ ഉടമസ്ഥരുടെ പേരുകളിലും മേൽവിലാസത്തിലും തിടുക്കപെട്ട് തിരുത്തൽ വരുത്തുകയായിരുന്നു. കാനഡയിലെ ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌കൈ ഇലവൻ ഇൻകോർപ്പറേറ്റ്‌സ് എന്ന കമ്പനിയുടെ ഡയറകടർഷിപ്പിലും വിലാസത്തിലുമാണ് കഴിഞ്ഞ ദിവസം മാറ്റം വരുത്തിയത്. എക്‌സ്ലോജിക്ക് മരവിപ്പിച്ച് മാസങ്ങൾക്കുള്ളിലാണ് കാനഡയിൽ സ്‌കൈ 11 കമ്പനി തുടങ്ങിയത്. കാനഡയിലെ ടൊറന്റോ ആസ്ഥാനമായി 2023 മാർച്ചിലാണ് സ്‌കൈ ഇലവൻ ഇൻകോർപ്പറേറ്റ്‌സ് എന്ന കമ്പനി തുടങ്ങിയത്. പ്രൊഫഷണലുകൾക്കും, സ്ഥാപാനങ്ങൾക്കും കൺസൾട്ടൻസി, ട്രെയിനിങ് സേവനങ്ങൾ നൽകുന്ന കമ്പനി എന്നാണ് വെബ്‌സൈറ്റിൽ കാണിക്കുന്നത്.

സ്‌കൈ 11 നെ കുറിച്ച് വിവരങ്ങൾ നൽകുന്ന പ്രൊഫഷണൽ വെബ്‌സൈറ്റുകൾ പ്രകാരം, കമ്പനി മാനേജിങ് ഡയറക്ടർ വീണ ടി. ആണ്. വീണയുടെയും, സ്‌കൈ 11ന്റെയും ലിങ്ക്ഡ് ഇൻ പ്രൊഫൈലിലും ഇത് കാണാം. ഈ വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് കമ്പനി ഡയക്ടർഷിപ്പിലും അഡ്രസ്സിലും മാറ്റം വരുത്തിയത്. കമ്പനി ഡയറക്ടർ ബോർഡ് അംഗമായ കനേഡിയൻ പൗരത്വമുള്ള ദീപക് യശ്വന്ത് സായിബാബയാണ് അപേക്ഷ നൽകിയത്. എക്‌സാലോജിക്കിന്റെ തുടക്കം വീണയ്ക്ക് ഒപ്പം പ്രവർത്തിക്കുന്ന ആളാണ് ദീപക് സായിബാബ. കനേഡിയൻ സർക്കാരിന്റെ വെബ്‌സൈറ്റിൽ നിന്നും തന്നെയാണ് ഈ അപേക്ഷ കിട്ടിയത്. തിരുത്തലിന് അപേക്ഷ നൽകിയത് ഫെബ്രുവരി 15ന് എന്ന് സ്ഥിരീകരിക്കുന്നുണ്ട്. അതായത് വീണയ്ക്ക് കാനഡിയിലും കമ്പനി ഉണ്ടെന്ന് വിവരം പുറത്ത് വന്നതിന് ശേഷമാണ് കമ്പനി വിവരങ്ങളിൽ തിരക്ക് പിടിച്ച് മാറ്റം വരുത്തിയത്.

കൂടാതെ വീണയുടെയും സ്‌കൈ 11ന്റെയും ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളിലും മാറ്റം വരുത്തി. വീണയുടെ ലിങ്കഡ് ഇൻ പ്രൊഫൈലിൽ നേരത്തെ സ്‌കൈ 11 കമ്പനി ചേർത്തിരുന്നു. ഇത് പെട്ടെന്ന് അപ്രത്യക്ഷമായി. സ്‌കൈ 11 കമ്പനിയുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ നിന്ന് വീണയുടെ പേരും മാറ്റി. കമ്പനിയുമായി ബന്ധപ്പെട്ട ആളുകളുടെ വിവരങ്ങളും ഒഴിച്ചാക്കിയിട്ടുണ്ട്. ഒരു ജീവനക്കാരന്റെ വിവരങ്ങൾ മാത്രമാണ് നിലവിൽ കാണിക്കുന്നത്. ഈ ജീവനക്കാരന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ എക്‌സലോജിക്കിനെയാണ് മുൻ കമ്പനിയായി കാണിക്കുന്നത്.

ലാവ്ലിൻ അഴിമതിയാണ് പിണറായിയെ വെട്ടിലാക്കിയ ആദ്യ വിവാദം. പിന്നീട് കോടതിയിൽ നിന്നും കുറ്റവിമുക്തി സ്വന്തമാക്കിയെങ്കിലും അത് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് ലാവ്ലിന്റെ ആസ്ഥാനമായ കാനഡയിൽ വീണയ്ക്ക് കമ്പനിയുണ്ടെന്ന വിവരം പുറത്തു വരുന്നത്. ഈ മറുനാടൻ വാർത്തയോട് എങ്ങനെ മുഖ്യമന്ത്രി പ്രതികരിക്കുമെന്നത് നിർണ്ണായകമാണ്. മാസപ്പടി വിവാദത്തിനിടെ എക്സാലോജിക് കമ്പനി വീണ പൂട്ടിയിരുന്നു. ഇതും വിവാദത്തിലായി. അതിനിടെ മാസപ്പടിയുടെ അന്വേഷണത്തിൽ എക്സാലോജിക് കടലാസ് കമ്പനിയാണെന്ന സംശയവും കമ്പനികാര്യ വകുപ്പ് മുമ്പോട്ട് വച്ചു. ഇതിൽ സീരിയസ് ഫ്രോഡ് ഇൻവിസ്റ്റിഗേഷൻ ഓഫീസ് അന്വേഷണത്തിലാണ്. അതിനിടെയാണ് കാനഡയിലെ കമ്പനിയുടെ വിവരങ്ങൾ ചർച്ചയാകുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാകുന്നവരുടെ വിദേശത്തെ ബിസിനസ് ഇടപാടുകൾ കേന്ദ്ര സർക്കാരിനെ അറിയിക്കണമെന്നാണ് ചട്ടം. ജോലിയുണ്ടെങ്കിൽ അതും. പിണറായി വിജയൻ ഈ ചട്ടം പാലിച്ചിട്ടുണ്ടോ എന്നത് ആർക്കും അറിയില്ല. മകളുടെ ഭർത്താവും മന്ത്രിയാണ്. അതുകൊണ്ട് തന്നെ ഈ കമ്പനിയുടെ വിവരങ്ങളും കേന്ദ്ര സർക്കാരിനെ അറിയിക്കേണ്ടതുണ്ട്. ഇതൊന്നും നടന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ വിവരങ്ങൾ മാറുന്നതും ദുരൂഹമാകുന്നത്. സ്‌കൈ ഇലവൻ ഇൻകോർപറേറ്റ്‌സ് എന്ന പേരിൽ 2023 മാർച്ചിലാണു കമ്പനി സ്ഥാപിച്ചത്. പ്രഫഷനലുകൾക്കും സ്ഥാപനങ്ങൾക്കും പരിശീലനവും കൺസൽറ്റൻസി സേവനവും നൽകുന്ന കമ്പനിയെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റിലുള്ളത്. കാനഡയ്ക്കു പുറമേ ഇന്ത്യ, ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും സേവനം നൽകുമെന്ന് അവകാശപ്പെടുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...