തിരുവനന്തപുരം . ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ പങ്കെടുത്തത് ചട്ട വിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യൂണിവേഴ്‌സിറ്റി നടപടികളിൽ പ്രൊ ചാൻസലർ ഇടപെടരുതെന്ന സുപ്രീം കോടതി വിധിയുടെ ലംഘനം കൂടിയാണ് മന്ത്രി ആർ ബിന്ദുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
സെനറ്റ് യോഗത്തിലേക്ക് പോകാൻ പ്രൊ ചാൻസർലർക്ക് അധികാരമില്ലെന്ന് ഗവർണർ പറഞ്ഞു. നിയമവിരുദ്ധമായ നടപടിയാണ് ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടായത്. യോഗത്തിൽ പങ്കെടുക്കാൻ മന്ത്രിയെ ഞാൻ ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. യൂണിവേഴ്‌സിറ്റി നടപടികളിൽ പ്രൊ ചാൻസലർ ഇടപെടരുതെന്ന് സുപ്രീം കോടതി വിധിയുണ്ട്. എന്നാൽ മന്ത്രിക്ക് കോടതിയോടെ ബഹുമാനമില്ല. വിധിക്ക് പുല്ലുവിലയാണ് അവർ നൽകിയത്. മിനിമം മരാദ്യ പോലും അവർ കാണിച്ചില്ല – ഗവർണർ കുറ്റപ്പെടുത്തി.
വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മറ്റിയിലേയക്ക് സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാനായുള്ള പ്രത്യേക യോഗമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇതിൽ അസാധാരണമെന്നോണം കേരള സർവ്വകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി വിദ്യാഭ്യാസ മന്ത്രി തന്നെ സെനറ്റ് യോഗത്തിൽ ആധ്യക്ഷം വഹിക്കുകയാണ് ഉണ്ടായത്. ചട്ടവിരുദ്ധമാണെന്ന പ്രമേയം പ്രൊ ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ പാസാക്കുകയായിരുന്നു.
സർവ്വകലാശാല നിയമത്തിൽ പ്രൊ ചാൻസലർ കൂടിയായ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് പ്രത്യേക അധികാരങ്ങൾ നൽകിയിട്ടില്ലാത്തതാണ്. ചാൻസലരുടെ അഭാവത്തിൽ മാത്രമേ പ്രോ ചാൻസലർക്ക് ചാൻസലറുടെ അധികാരങ്ങൾ വഹിക്കുവാൻ പാടുള്ളൂ. അഭാവത്തിൽ പങ്കെടുക്കാം എന്ന വകുപ്പ് ഉപയോഗപ്പെടുത്തിയാണ് മന്ത്രിയുടെ അധ്യക്ഷതയിൽ ചട്ടവിരുദ്ധമാണെന്ന പ്രമേയം പാസാക്കുന്ന ഉണ്ടായത്. ചാൻസിലർ സംസ്ഥാനത്ത് ഉണ്ടാവുകയും അദ്ദേഹത്തിന്റെ അനുമതി കൂടാതെ അദ്ദേഹത്തിന്റെ അധികാരം ഉപയോഗിക്കുകയും ചെയ്യുന്ന നിയമ വിരുദ്ധ പ്രവർത്തനമാണ് സംസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി ചെയ്തിരിക്കുന്നത്.