Connect with us

Hi, what are you looking for?

Crime,

വീണക്കെതിരായ കര്‍ണാടക ഹൈക്കോടതി ഉത്തരവ് അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന സി പി എം വാദങ്ങൾ പൊളിച്ചു

എക്‌സാലോജിക് കേസില്‍ അന്വേഷണം തുടരാനുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവ് അന്വേഷണം രാഷ്ട്രീയ പകപോക്കലാ ണെന്ന സി പി എം വാദങ്ങൾ പൊളിച്ചടുക്കുകയാണ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും വാദങ്ങൾ ആണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. അന്വേഷണവും ചോദ്യം ചെയ്യലും പരിശോധനകളും എല്ലാം നിയമാനുസൃതമാണെന്ന് കൂടിയാണ് കോടതി വിധി ചൂണ്ടിക്കാട്ടുന്നത്.

ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് വീണക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ പിറകെയാണ് ഗുരുതര കുറ്റകൃത്യമാണെന്ന കണ്ടെത്തലിൽ ആണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസ്(എസ്എസ്‌ഐഒ) വീണയുടെ എക്‌സാലോജിക്കിനെതിരെ അന്വേഷണം തുടങ്ങിയത്. വീണാ വിജയന്റെ എക്‌സാലോ ജിക്കിന്റെ സാമ്പത്തിക ഇടപാടുകളില്‍ ഗുരുതരമായ ക്രമക്കേടുകളും അഴിമതിയും വ്യക്തമാകുകയും മാസപ്പടി വാങ്ങിയെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച പ്രാഥമിക അന്വേഷണം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായെന്ന വിവരവും പുറത്തു വന്നിരിക്കുകയാണ്.

കരിമണല്‍ കമ്പനി സിഎംആര്‍എല്ലില്‍ നിന്നും ഈ കമ്പനിയില്‍ 13 ശതമാനം ഓഹരിയുള്ള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐ ഡിസിയില്‍ നിന്നും SFIO തെളിവുകള്‍ എടുത്തിരുന്നു. വിപുലവും വിശദവുമായ അന്വേഷണത്തിന് കേന്ദ്രം നിര്‍ദ്ദേശിച്ച പിറകെ ഉന്നത ഉദ്യോഗസ്ഥ സംഘമാണ് വിഷയം ഇപ്പോൾ അന്വേഷിച്ചു വരുന്നത്. അന്വേഷണത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജിയുമായി കെഎസ്‌ഐ ഡിസി കേരള ഹൈക്കോടതിയിലെ ത്തുന്നതും,വീണ കര്‍ണാടകത്തിലെ ഹൈക്കോടതിയെ സമീപിക്കുന്നതും ഈ സാഹചര്യത്തിലാണ്.

അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന അവസരത്തിലാണ് ഇര വാദവുമായി സി പി എം രംഗത്തെത്തിയതും വിവാദമായിരുന്നു.
കേസും തുടര്‍ നടപടികളും നിയമാനുസൃതമാണെന്ന് ഇതിനകം വ്യക്തമായതോടെ സിപിഎം തന്നെ വീണയുടെ രക്ഷയ്‌ക്ക് എത്തുകയായിരുന്നു. വീണയെയും അതുവഴി മുഖ്യമന്ത്രിയേയും കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുകയാണെന്ന് സി പി എം ഇതിനിടെ പ്രസ്താവന ഇറക്കുകയും ഉണ്ടായി.

കർണാടകം ഹൈക്കോടതി വീണയുടെ ഹര്‍ജി തള്ളുകയും അന്വേഷണം തുടരാൻ പറയുകയും ചെയ്തതോടെ കേന്ദ്ര ഏജന്‍സികളുടെ വേട്ടയാണെന്ന സി പി എം ന്റെ രാഷ്‌ട്രീയ ആരോപണം നിലം പൊത്തി. ബിജെപി നേതാവായ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജിയിലും അന്വേഷണം ചോദ്യം ചെയ്ത് കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജിയിലും അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അന്വേഷണം നടക്കട്ടേയെന്ന് കോടതി വാക്കാല്‍ പറയുകയും ചെയ്തിരുന്നു. ഇതോടെ തന്നെ വേട്ടയെന്ന ആരോപണം പൊളിഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...