Connect with us

Hi, what are you looking for?

Kerala

സിപിഎം കൂടുതല്‍ സംഭാവന വാങ്ങിയത് കിറ്റക്സിൽ നിന്ന്, ഞങ്ങളുടെ മര്യാദയെന്ന് സാബു, എനിക്കൊന്നും അറിയില്ലെന്ന് ഗോവിന്ദൻ

കൊച്ചി . സി പി എമ്മിന് 2022-23 സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് കിറ്റെക്സ് ഗ്രൂപ്പില്‍ നിന്ന്. സാബു ജേക്കബ് നേതൃത്വം നല്‍കുന്ന കിറ്റക്സ് ഗ്രൂപ്പും സംസ്ഥാന സർക്കാരും തമ്മിൽ വലിയ തർക്കങ്ങളും വെല്ലുവിളികളുമുയർന്ന കഴിഞ്ഞ വർഷത്തെ കണക്കുകളാണ് ഇക്കാര്യം പറയുന്നത്.

സി പി എം പാർട്ടിക്ക് സംഭാവന നല്‍കിയവരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സിപിഎം തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ 30 ലക്ഷം രൂപയാണ് ചെക്ക് വഴി കിറ്റെക്സ് ഗ്രൂപ്പ് സി പി എമ്മിന് സംഭാവനയായി നൽകിയിരിക്കുന്നത്. സി പി എമ്മിന് സംഭാവന നല്‍കിയ കമ്പനികളുടെ പട്ടികയില്‍ കേരളത്തില്‍ ഒന്നാമതും ഇന്ത്യയില്‍ എട്ടാമതുമാണ് കിറ്റെക്സ് ഗ്രൂപ്പ് എന്നതാണ് ശ്രദ്ധേയം.

സാബു ജേക്കബിന്റെ ട്വന്റി-ട്വന്റി പാർട്ടി പ്രവർത്തകരും സി പി എം പ്രവർത്തകരും തമ്മില്‍ കിഴക്കമ്പലത്ത് പോയ വർഷം നിരവധി തവണയാണ് സംഘർഷം ഉണ്ടാവുന്നത്. കുന്നത്തുനാട് എം എല്‍ എ ശ്രീനിജനും സാബു ജേക്കബുമായി എപ്പോഴും പ്രശ്നങ്ങളും തർക്കങ്ങളുമാണ് . അവയിൽ ചിലത് നിയമപോരാടത്തിലേക്ക് വരെ എത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും 2022-23 സാമ്പത്തിക വർഷം സിപിഎമ്മിന് കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ സംഭാവന കിട്ടിയത് കിറ്റെക്സ് ഗ്രൂപ്പില്‍ നിന്നാണ് എന്നതിലാണ് പ്രാധാന്യമേറെ ഉള്ളത്.

സിഐടിയു കർണാടക സംസ്ഥാന കമ്മിറ്റിയാണ് സി പി എമ്മിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത്. 56.8 ലക്ഷം രൂപയാണ് സി ഐ ടി യു വിന്റെ സംഭാവന. വരവ് ചെലവ് കണക്കുകള്‍ക്കും സംഭാവനകള്‍ സംബന്ധിച്ച പ്രസ്താവനയ്ക്കുമൊപ്പം സമർപ്പിച്ച ഫോം 24 ലാണ് സംഭാവന നല്‍കിയവരുടെ പേരുകൾ ഉള്ളത്. 20000 രൂപയില്‍ കൂടുതലായി പാർട്ടിക്ക് സംഭാവന നല്‍കിയവരുടെ വിവരങ്ങളാണ് ഫോം 24 ല്‍ ഉള്‍പ്പെടുത്തുന്നത്.

20000 രൂപയ്ക്ക് മുകളിലായി മാത്രം സി പി എമ്മിന് മൊത്തം കിട്ടിയ സംഭാവന തന്നെ 6.2 കോടി രൂപ വരും. കേരളത്തിൽ നിന്ന് വ്യക്തികൾ, സ്വർണവ്യാപാരികൾ, ബിൽഡർമാർ എന്നിവരില്‍ നിന്നാണ് സി പി എമ്മിന് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചിരി ക്കുന്നത്. അതേസമയം, സമാന്യ മര്യാദയുടെ പേരിലാണ് സി പി എമ്മിന് സംഭാവനകള്‍ നല്‍കിയതെന്നാണ് കിറ്റെക്സ് ചെയർമാൻ സാബു ജേക്കബ് പറയുന്നത്.

സി പി എം തിരഞ്ഞെടുപ്പ് ഫണ്ട് ചോദിച്ച് സമീപിച്ചപ്പോൾ ഞങ്ങൾ സാമാന്യ മര്യാദയുടെ പേരിൽ‌ സംഭാവന നൽകി. അത് തികച്ചും സ്വാഭാവികമായ നടപടിയാണ്. അവരെ പേടിയുള്ളതുകൊണ്ടല്ല പണം നൽകിയത്. പണം വാങ്ങിയ ശേഷവും അവർ ഞങ്ങൾക്ക് നേരെ വരുന്നുണ്ടെങ്കിൽ ചോദ്യം ചെയ്യേണ്ടത് അവരുടെ തത്വങ്ങളെയാണ് – സാബു ജേക്കബ് പറഞ്ഞു.

എന്നാൽ കിറ്റെക്സ് ഗ്രൂപ്പിന്റെ സംഭാവനയെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. പാർട്ടിയുടെ സംഭാവനകൾ സംബന്ധിച്ച വിവരങ്ങൾ അക്കൗണ്ട്സ് വിഭാഗമാണ് കൈകാര്യം ചെയ്യുന്നതെന്നായിരുന്നു എം വി ഗോവിന്ദൻ പറഞ്ഞത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...