സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കുന്ന കുട്ടി സഖാക്കളുടെ കൂട്ടത്തിൽ രാജ്യത്ത് നിരോധിക്കപ്പെട്ട മത തീവ്ര സംഘടനയായ പി എഫ് ഐ പ്രവർത്തകരും. SFI യുടെ തീവ്രവാദ ബന്ധം കൂടിയാണിത്. നിലമേലിൽ ഗവർണർക്ക് നേരെ അക്രമം നടത്തിയതിനു പിടിയിലായവരിൽ ഏഴു പേർ പി എഫ് ഐ പ്രവർത്തകർ ആണെന്ന് വിവരം. രാജ്യത്ത് നിരോധിക്കപ്പെട്ട തീവ്ര വാദ സംഘനയുടെ പ്രവർത്തകരെ ഉപയോഗിച്ച് ഗവർണർക്ക് നേരെ സംസ്ഥാനത്ത് അക്രമം നടത്തുകയും വഴി നീളെ കരിങ്കൊടി കാണിക്കുകയും വഴി തടയുകയും ചെയ്യുകയാണ് SFI എന്നാണ് പറയേണ്ടിയിരുന്നത്.
ഇത് സംബന്ധിച്ച സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനേടി വാക്കുകൾ ഇങ്ങനെ: ‘തനിക്കെതിരെ പ്രതിഷേധിക്കുന്നത് എസ്എഫ്ഐ മാത്രമല്ല. പിഎഫ്ഐയും കൂടി ചേർന്നാണ് പ്രതിഷേധിക്കുന്നത്. എസ്എഫ്ഐ – പിഎഫ്ഐ സഖ്യമാണ് നിലവിലുള്ളത്. നിലമേലിൽ അറസ്റ്റ് ചെയ്തവരിൽ ഏഴുപേർ പിഎഫ്ഐ പ്രവർത്തകരാണ്. സർക്കാർ നിരോധിത സംഘടനയെ ഉപയോഗിച്ച് തന്നെ നേരിടുകയാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് തനിക്കു ലഭിച്ചിട്ടുണ്ട്’ – ഗവർണർ പറഞ്ഞു.
ഏറെ ഗുരുതരമായ വിവരമാണ് ഗവർണർ വെളിപ്പെടുത്തിയി രിക്കുന്നത്. മുഖ്യമന്ത്രി ഒരു കൈ കൊണ്ട് എസ്എഫ്‌ഐക്കാരോട് പ്രതിഷേധിക്കാനും, മറുകൈ കൊണ്ട് അറസ്റ്റ് ചെയ്യാനും പോലീസിനോട് നിര്‍ദേശിക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നത്.
പിണറായി ഒരു നാടക കമ്പനി തുടങ്ങുന്നതാണ് നല്ലതെന്നും ഗവര്‍ണര്‍ പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തനിക്കെതിരെ സമരത്തിന് വിട്ടിരിക്കുന്നതെന്നും ഗവര്‍ണര്‍ തുറന്നടിച്ചിരുന്നു. ‘തനിക്കെതിരെ പ്രതിഷേധിക്കുന്നത് എസ്എഫ്ഐ മാത്രമല്ല. പിഎഫ്ഐയും കൂടി ചേർന്നാണെന്നും, രാജ്യത്ത് നിരോധിക്കപ്പെട്ട മത തീവ്ര സംഘടനയായ പി എഫ് ഐ പ്രവർത്തകരും ഉണ്ടെന്നും നിലമേൽ ആക്രമിച്ചവരിൽ 7 പേർ PFI ക്കാരാണെന്നും’ ആണ് ഗവർണർ വെളിപ്പെടുത്തിയിരിക്കുന്നത്. ‘കണ്ണൂരില്‍ ചെയ്തതുപോലെ എന്നെ ശാരീരികമായി ആക്രമിക്കാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയതാണ് ഈ പ്രതിഷേധം’ എന്ന് ഗവർണർ പറഞ്ഞിരിക്കെ SFIയുടെ തീവ്ര വാദ ബന്ധമാണ് ഗവർണർ പറഞ്ഞിരിക്കുന്നത്.