Connect with us

Hi, what are you looking for?

Kerala

ക്ലിഫ്‌ഹൗസിൽ ദ്രുത രക്ഷ സേന, വീണയുടെ രക്ഷക്ക് ഉറക്കമൊഴിഞ്ഞു ചർച്ച, SFIO എത്തും മുമ്പ് വീണ സുപ്രീം കോടതിയിലേക്ക് ?

ക്ലിഫ് ഹൗസിൽ SFIO എത്തും മുമ്പ് എത്തിയിരിക്കുന്നത് ദ്രുത രക്ഷ സേന ആണ്. കാരണം കർണാടക ഹൈക്കോടതി വിധി എന്തായിരിക്കുമെന്ന് ആശങ്ക പിണറായി കുടുംബത്തെ അലട്ടുന്നുണ്ട്. കേരളത്തിൽ ഹർജി കൊടുത്തിട്ട് കാര്യമില്ലെന്നു വിചാരിച്ചാണ് കർണാടകയിലേക്ക് വിട്ടത്. പക്ഷെ അവിടെയും രക്ഷയില്ല എന്നതാണ് അവസ്ഥ. ഇനിയിപ്പോൾ എല്ലാം വരുന്ന വരുന്നിടത്ത് വച്ച കാണാം എന്ന് വച്ചാലും അറസ്റ്റ് ഒഴിവാക്കുകയെന്നത് ഭഗീരഥ പ്രയത്നം തന്നെയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ക്ലിഫ്‌ഹൗസിൽ ദ്രുത രക്ഷ സേന വീണയുടെ രക്ഷക്കായി യോഗം ചേരുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ നൽകിയ ഹർജിയിലെ കർണ്ണാടക ഹൈക്കോടതി വിധി എന്തു തന്നെയായാലും അതിവേഗ നീക്കങ്ങൾ നടത്താനാണ് സെക്രട്ടറിയേറ്റിലും ക്ലിഫ് ഹൗസിലും അടക്കം ക്വിക് റസ്‌പോൺസ് ടീം യോഗങ്ങൾ നടത്തിയിരിക്കുന്നത്. വാദംകേട്ട കർണാടക ഹൈക്കോടതി വിധിപറയാനായി മാറ്റിയ സാഹചര്യത്തിൽ എന്തും സംഭവിക്കാം. തൽകാലം അറസ്റ്റ് അടക്കമുള്ള നടപടികൾ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. വിധി എതിരായാൽ എസ് എഫ് ഐ ഒ അതിവേഗ നടപടികളിലേക്ക് കടക്കും. ഈ സാഹചര്യത്തിൽ വിധി എതിരായാൽ ഉടൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകും.

വിധി വരും വരെ അറസ്റ്റുപോലുള്ള കടുത്തനടപടികളുണ്ടാകരുതെന്ന് ജസ്റ്റിസ് എം. നാഗപ്രന്നയുടെ ബെഞ്ച് എസ്.എഫ്.ഐ.ഒ.യോട് നിർദ്ദേശിച്ചു. അന്വേഷണത്തിനാവശ്യമായ രേഖകൾ വീണയുടെ കമ്പനിയായ എക്സാലോജിക് എസ്.എഫ്.ഐ.ഒ.യ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഹർജി പരിഗണിച്ച കോടതി ഒരു മണിക്കൂറിലധികംനീണ്ട വാദം കേട്ടശേഷമാണ് വിധിപറയാൻ മാറ്റിയത്. ഇതിനൊപ്പം കേരളാ ഹൈക്കോടതിയിൽ കെ എസ് ഐ ഡി സി നൽകിയ ഹർജിയും ഉണ്ട്. ഇതിൽ വിധി അനുകൂലമാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

കെ എസ് ഐ ഡി സിയോട് അന്വേഷണവുമായി സഹകരിക്കുന്നത് അല്ലെ നല്ലതെന്ന ചോദ്യം കേരളാ ഹൈക്കോടതി ഉയർത്തിയ സാഹചര്യത്തിലാണ് ഇത്. ജസ്റ്റീസ് ദേവൻ രാമചന്ദ്രനാണ് കേരളാ ഹൈക്കോടതിയിൽ കേസ് പരിഗണിക്കുന്നത്. ഇല്ലാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യുഷൻസിന് സി.എം.ആർ.എൽ. പണം നൽകിയെന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിനെത്തുടർന്ന് സി.എം.ആർ.എലിനോട് വിശദീകരണം തേടിയെന്ന് കെ.എസ്‌ഐ.ഡി.സി.ഹൈക്കോടതിയിൽ വിശദീകരിച്ചിരുന്നു. വിശദീകരണം ലഭിച്ചിട്ടില്ലെന്നും അറിയിച്ചു. ഇതിനെത്തുടർന്ന് വിശദീകരണം തേടിയതിന്റെ രേഖ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിൽ സമയം തേടിയതിനെത്തുടർന്ന് ഹർജി 26-ന് പരിഗണിക്കാൻ മാറ്റി.

അതായത് അതിന് ശേഷം മാത്രമേ ഇനി കേരളാ ഹൈക്കോടതിയിൽ തീരുമാനം ഉണ്ടാകൂ. അതിന് മുമ്പ് തന്നെ കർണ്ണാടകയിൽ വീണയുടെ ഹർജിയിൽ വിധി വരും. അതുകൊണ്ട് ഈ വിധിയാകും അന്വേഷണത്തിൽ തീരുമാനമായി മാറുകയെന്നാണ് വിലയിരുത്തൽ. കർണ്ണാകടയിലെ ഹർജിയിൽ എതിർ വിധിയുണ്ടായാൽ അത് കേരള ഹൈക്കോടതിയേയും വലിയ രീതിയിൽ സ്വാധീനിക്കുമെന്നാണ് വീണാ വിജയനുമായി അടുപ്പമുള്ളവരുടെ വിലയിരുത്തൽ.

ഈ കേസിൽ വീണ കർണ്ണാടക ഹൈക്കോടതിയിൽ ഉന്നയിച്ചത് സാങ്കേതിക ന്യായങ്ങളാണ്. 2013-ലെ കമ്പനീസ് ആക്ട് 210-ാം വകുപ്പ് പ്രകാരം രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം നടക്കുന്നതിനിടെ സമാന്തരമായി 212-ാം വകുപ്പ് പ്രകാരം എസ്.എഫ്.ഐ.ഒ. അന്വേഷണം നടത്താനാവില്ലെന്ന് വീണ കോടതിയെ ബോധിപ്പിച്ചു. 212-ാം വകുപ്പ് യു.എ.പി.എ. വകുപ്പിന് സമാനമാണ്. സഹാറ കേസ് പോലെ നൂറുകണക്കിന് കോടികളുടെ അഴിമതിനടന്ന കേസിനാണത് ഉപയോഗിക്കുക. എക്സാലോജിക് കേസ് അങ്ങനെയല്ല. 1.72 കോടി രൂപ മുൻനിർത്തിയാണ് ആരോപണം. ഇതിൽ ‘സീരിയസ് ഫ്രോഡ്’ എന്ന് പറയാൻ ഒന്നുമില്ല. സി.എം.ആർ.എൽ. എന്ന കമ്പനിക്ക് സോഫ്റ്റ്‌വേർ സേവനം നൽകിയതിന് രേഖയില്ലെന്നതു മാത്രമാണ് ആരോപണം. വീണയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് പി. ദത്താർ ബോധിപ്പിച്ചു.

രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണവുമായി ബന്ധപ്പെട്ട ഇടക്കാല റിപ്പോർട്ടുണ്ടെന്നും അതാണ് എസ്.എഫ്.ഐ.ഒ. അന്വേഷണത്തി ലേക്ക് നയിച്ചതെന്നും എസ്.എഫ്.ഐ.ഒ.യ്ക്കും കമ്പനികാര്യ മന്ത്രാലയത്തിനും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ. അരവിന്ദ് കമ്മത്ത് വാദിച്ചു. ‘മൾട്ടി ഡിസിപ്ലിനറി’ അന്വേഷണ ഏജൻസിയാണ് എസ്.എഫ്.ഐ.ഒ.യെന്നും അതിന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരിമണൽ കമ്പനിയായ സി.എം.ആർ.എൽ. 1.72 കോടി രൂപ സോഫ്റ്റ്‌വേർ സേവനക്കരാറിന്റെപേരിൽ എക്സാലോജിക്കിന് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. സി.എം.ആർ.എൽ. വിവിധ രാഷ്ട്രീയപ്പാർട്ടികൾക്ക് 135 കോടി രൂപ നൽകിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അന്വേഷണത്തിനുള്ള വിവരങ്ങൾ ആദായനികുതി വകുപ്പ് നൽകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പരാതിപ്പെട്ടതിനാൽ അന്വേഷണം എസ്.എഫ്.ഐ.ഒ.യ്ക്ക് കൈമാറാമെന്നും അദ്ദേഹം വാദിച്ചു. ഇത് കോടതി മുഖവിലയ്‌ക്കെടുത്താൽ അത് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പ്രതിസന്ധിയാകും. അതുകൊണ്ട് തന്നെ വിധി എതിരായാൽ അതിവേഗ അപ്പീൽ സുപ്രീംകോടതിയിൽ നൽകും. വലിയ സംഘം നിയമവിദഗ്ദ്ധർ തിരുവനന്തപുരത്തും കൊച്ചിയിലും ബംഗ്ലൂരുവിലും ഡൽഹിയിലുമായി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

സെക്രട്ടറിയേറ്റിലും ക്ലിഫ് ഹൗസിലും ബംഗ്ലൂരു കോടതിയിലെ നടപടികൾ നിരീക്ഷിക്കാനും സംഘമുണ്ട്. എപ്പോൾ വേണമെങ്കിലും വിധി വരാമെന്ന നിലയിലാണ് കാര്യങ്ങൾ. വിധി എതിരായാൽ എസ് എഫ് ഐ ഒയും അപ്പീലുമായി പോകാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ സുപ്രീംകോടതിയിൽ കാര്യങ്ങൾ വിശദീകരിക്കാനും വീണാ വിജയന്റെ സംഘം തയ്യാറെടുത്തു കഴിഞ്ഞു. കേരള ഹൈക്കോടതിയിൽ സി.എം.ആർ.എൽ., എക്‌സാലോജിക് കമ്പനിക്ക് പണം നൽകിയതിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജിയും നിലവിലുണ്ട്. എസ്.എഫ്.ഐ.ഒ. അന്വേഷണം ആരംഭിച്ചതിനാൽ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിക്ക ണമെന്ന് സി.എം.ആർ.എലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി തയ്യാറായില്ല. എന്തുകൊണ്ടാണ് അന്വേഷണത്തെ എതിർക്കുന്നതെന്നാണ് കോടതി ചോദിച്ചത്.

വ്യവസായ സ്ഥാപനങ്ങൾക്ക് പണം നൽകുന്ന സ്ഥാപനമാണെന്നും അന്വേഷണം വിശ്വാസ്യതയെയും ക്രെഡിറ്റ് റേറ്റിങ്ങിനെയും ബാധിക്കുമെന്ന് കെ.എസ്‌ഐ.ഡി.സി.ക്കായി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ സി.എസ്.വൈദ്യനാഥൻ വാദിച്ചു. സി.എം.ആർ.എല്ലിൽ നാമനിർദ്ദേശം ചെയ്ത ഡയറക്ടറും 13.4 ശതമാനം നിക്ഷേപവും ഉണ്ടായിട്ടും ഇല്ലാത്ത സേവനത്തിന് ഫണ്ട് അനുവദിച്ചതടക്കമുള്ള കാര്യത്തിൽ എന്തുകൊണ്ടാണ് വിശദീകരണം തേടാത്തതെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ നാമനിർദ്ദേശം ചെയ്ത ഡയറക്ടർക്കും ബാധ്യതയുണ്ടെന്ന് കോടതി ഓർമിപ്പിച്ചിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...