തിരുവനന്തപുരം . സംസ്ഥാനത്ത് ഇനി സപ്ലൈകോ സാധനങ്ങൾ വാങ്ങുന്ന ജനത്തിന്റെ കൈ പൊള്ളും, കീശ കീറും. ജനോപാ കാരത്തിനായി കൊണ്ട് വന്ന സപ്ലൈകോയും ജനത്തെ പിഴിയും. സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വിലകൂട്ടാനുള്ള തീരുമാനിച്ചിരിക്കുകയാണ്. 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കി വെട്ടിക്കുറക്കാനാണ് മന്ത്രി സഭ തീരുമാനം എടുത്തത്.
എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ വില വര്‍ധിപ്പിക്കുന്നത് എന്ന ന്യായം പറഞ്ഞാണ് ഇതെങ്കിലും ഇത് സപ്ലൈകോയുടെ ഉപഭോക്താക്കളെ ഭീമമായ തോതിൽ വെട്ടിക്കുറക്കും. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവക്കാണ് വില വര്‍ധിക്കുക. ജനങ്ങൾ മുഖ്യമായി സപ്ലൈകോയെ ആശ്രയിക്കുന്ന സാധങ്ങൾക്കെല്ലാം ഉണ്ടായിരുന്ന സബ്ഡിഡി വെട്ടി കുറിച്ചിരിക്കുകയാണ്.
വിലകൂട്ടുക അല്ലെങ്കിൽ കുടിശ്ശികയായുള്ള 3000 കോടി നൽകുക എന്ന സപ്ലൈകോ മുന്നോട്ടുവെച്ച ആവശ്യത്തിന് മുന്നിൽ പണം കൊടുക്കാനില്ലാത്തതിനാൽ സർക്കാർ വില കൂട്ടി ഭാരം ജനത്തിന്റെ തലക്കുമേൽ വെക്കാൻ അനുമതി നൽകിയിരിക്കുകയാണ്. ഇനിമുതൽ നേരത്തെ ലഭിച്ചിരുന്ന വിലയിൽ സാധനങ്ങൾ സപ്ലൈകോ വഴി കിട്ടില്ല. പുതിയ ടെൻഡർ പ്രകാരം സപ്ലൈകോ ഇറക്കുന്ന സാധനങ്ങൾക്ക് പുതിയ നിരക്ക് നൽകേണ്ടിവരും.
2016ൽ എൽ.ഡി.എഫി ന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വലിയ വാഗ്ദാനമായിരുന്നു അടുത്ത അഞ്ച് വര്‍ഷത്തേക്ക് സാധനങ്ങൾക്ക് വില വര്‍ധിപ്പിക്കില്ല എന്നത്. തുടര്‍ഭരണം ലഭിച്ച് മൂന്ന് വര്‍ഷം പിന്നിട്ടെന്ന കാരണമാണ് ഇതിനെ മറികടക്കാൻ ഇടത് മുന്നണി പറയുന്നത്. വിദഗ്ധസമതി നേരത്തെ ഇതുസംബന്ധിച്ച് ശിപാർശ നൽകിയിരുന്നു എന്നും പറയുന്നുണ്ട്.