കൊല്‍ക്കത്ത . തെരഞ്ഞെടുപ്പിന് നാളുകൾ മാത്രം അവശേഷിക്കെ തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയായി എംപി മിമി ചക്രബർത്തി രാജിവച്ചു. പ്രാദേശിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇവരുടെ രാജി. പ്രാദേശിക പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയെത്തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ ജാദവ്പുരില്‍ നിന്നാണ് മിമി ചക്രബര്‍ത്തി ലോക്‌സഭയില്‍ എത്തുന്നത്.
തന്റെ പ്രവർത്തനങ്ങളെ ആരും കാണുന്നില്ലെന്ന് പരാതിപ്പെടുന്ന മിമി, സിനിമാ പശ്ചാത്തലത്തിൽനിന്ന് വരുന്നവരെ അപകീർത്തിപ്പെടുത്തുക എളുപ്പമാണെന്നും പറഞ്ഞിട്ടുണ്ട്. തന്റെ മണ്ഡലമായ ജാദവ്പുരിനെ കുറിച്ച് വലിയ സ്വപ്നങ്ങളുണ്ട്. വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ വരെ എത്തിയത് – മിമി പറയുന്നു.
മിമി ചക്രബര്‍ത്തി തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെ കണ്ട് രാജിക്കത്ത് കൈമാറിയെന്നാണ് വിവരം . രാജിക്കത്ത് ലോക്‌സഭാ സ്പീക്കര്‍ക്ക് ഇതുവരെ കൈമാറിയിട്ടില്ല.