കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്ക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ഇടപാടിൽ എക്സാലോജിക്ക് കമ്പനിക്ക് സമൻസ് അയച്ച് എസ്എഫ്ഐഒ. സിഎംആര്‍എല്ലുമായുള്ള സാമ്പത്തിക ഇടപാട് വ്യക്തമാക്കാനാണ് സമൻസ്. എക്സാലോജിക് കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഹാജരാക്കാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിട്ടുള്ളത്.
എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി വീണ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കു ന്നതിനിടെയാണ് SFIO സമന്‍സ് നല്‍കിയിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ക്കൊപ്പം സമന്‍സും വീണ ഹാജരാക്കിയിട്ടുണ്ട്. എക്‌സാലോജിക്- CMRL ഇടപാടുകള്‍ സംബന്ധിച്ച വ്യക്തമായ രേഖകള്‍ ആവശ്യപ്പെട്ടു കൊണ്ടാണ് SFIO സമന്‍സ് നല്‍കിയിട്ടുള്ളത്. തിങ്കളാഴ്ചയാണ് കര്‍ണാടക ഹൈക്കോടതി വീണയുടെ ഹര്‍ജി പരിഗണിക്കുക. രാവിലെ 10.30 ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച് ഹര്‍ജി പരിഗണിക്കും.
CMRLല്‍, കെഎസ്‌ഐഡിസി എന്നിവിടങ്ങളിൽ പരിശോധന നടത്തിയപ്പോൾ എസ്എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ രേഖകള്‍ ചോദിച്ച് സമന്‍സ് നൽകിയിരുന്നു. കെഎസ്‌ഐഡിസിയിലെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ എക്‌സാലോജികിനും സമാനമായ രീതിയില്‍ എസ്എഫ്‌ഐഒ സമന്‍സ് അയച്ചു. സമൻസ് ലഭിച്ചതിന് പിറകെയാണ് എക്സാലോജിക്സ് കോടതിയിലേക്ക് ഹർജിയുമായി പോവുന്നത്.
അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും എക്‌സാലോജിക്ക് കർണാടകം ഹൈക്കോടതിയിൽ നൽകിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേന്ദ്ര സര്‍ക്കാറിനെയും എസ്എഫ്‌ഐഒ ഡയറക്ടറെയും എതിര്‍ കക്ഷികളാക്കിയാണ് എക്‌സാലോജിക്ക് ഹർജി നൽകിയിട്ടുള്ളത്. ആദായ നികുതി ഇന്‍ട്രിംസെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവും ആര്‍ഒസിയുടെ ഗുരുതര കണ്ടെത്തലുകള്‍ പുറത്തുവന്ന പിറകെയാണ് എസ്എഫ്‌ഐഒ ഈ കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത്.