കൊല്ലം . കൊല്ലത്ത് ശാസ്താംകോട്ടയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയും എസ്എഫ്‌ഐ പ്രവര്‍ത്തകയുമായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഡിവൈഎഫ്‌ഐ നേതാവ് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തു. പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം സ്വദേശി ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി വിശാഖിനെ എസ്എഫ്‌ഐ പ്രവര്‍ത്തകയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം, പട്ടികജാതി പീഡനം, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിശാഖിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.
പെണ്‍കുട്ടി ശാസ്താംകോട്ട പൊലീസില്‍ ശനിയാഴ്ചയാണ് പരാതി നല്‍കിയത്. 2022 ഒക്ടോബറിലാണ് വിശാഖ് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. എസ്എഫ്‌ഐയുടെ പരിപാടിക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്നിവർ തമ്മിൽ പ്രണയത്തിലായി.
വിവാഹം കഴിക്കാമെന്ന് വിശാഖ് ഉറപ്പ് നല്‍കിയ പ്രകാരം പിന്നീട് പലപ്പോഴായി ഒമ്പത് ലക്ഷം രൂപ പെണ്‍കുട്ടി സ്‌കൂള്‍ അധ്യാപികയായ അമ്മയുടെ ഗൂഗിള്‍ പേ വഴി വിശാഖിനു കൈമാറുകയായിരുന്നു. വിശാഖിന്റെ ഇരുചക്ര വാഹനത്തിന്റെ തവണകള്‍ അടച്ചത് പെണ്‍കുട്ടിയാണ്. പെണ്‍കുട്ടിയുടെ മാല പണയം വയ്ച്ചും അതിന്റെ പണം പെണ്‍കുട്ടിയെ കൊണ്ട് തന്നെ അടപ്പിച്ചും പല തവണയാണ് വിശാഖ് കബളിപ്പിക്കുന്നത്.
ഇത് കൂടാതെ മൂന്ന് ലക്ഷം രൂപ നേരിട്ടും പെൺകുട്ടി കൈമാറി യിട്ടുണ്ട്. വിശാഖ് സ്ഥിരം മദ്യപാനിയാണ്. ഇയാളുടെ പേരിൽ ശാസ്താംകോട്ട പൊലീസില്‍ അടിപിടി കേസുകൾ ഉണ്ട്. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായി വിശാഖ് അടുപ്പത്തിലായ തോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തക പൊലീസിനെ സമീപിക്കുന്നത്. സമാനമായ മറ്റൊരു പരാതിയും വിശാഖിനെതിരെ യുണ്ടായിരുന്നെ ങ്കിലും കേസ് ഒത്തുതീര്‍പ്പാ ക്കുകയായിരുന്നു.