ന്യൂ ഡൽഹി . ഭാരത് അരി വിപണിയിലിറക്കാനുള്ള നീക്കവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. കുറഞ്ഞ വിലയ്‌ക്ക് അരി ലഭ്യമാക്കുന്ന പദ്ധതി വഴിയുള്ള വിതരണത്തിനായി അഞ്ചു ലക്ഷം മെട്രിക് ടണ്‍ അരി കേന്ദ്രം അനുവദിച്ചു. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിസിഎഫ്), കേന്ദ്രീയ ഭണ്ഡാര്‍ എന്നീ ഏജന്‍സികള്‍ മുഖേനയാണ് ഭാരത് റൈസ് വിപണിയിൽ എത്തിക്കുന്നത്.
ചില്ലറ വില്പനക്ക് അഞ്ച് എല്‍എംടി അരി കേന്ദ്രം അനുവദിച്ചു. അരിയുടെയും നെല്ലിന്റെയും സ്റ്റോക്ക് അറിയിക്കാന്‍ വ്യാപാരികള്‍ക്കും മില്ലുടമകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഒപ്പം നിര്‍ദേശം നൽകിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ഒരു കിലോയ്‌ക്ക് 29 രൂപക്ക് ഭാരത് അരി ലഭിക്കും. അഞ്ച്, 10 കിലോ ചാക്കുകളില്‍ അരി ലഭ്യമാക്കും. നാഫെഡ്, എന്‍സിസിഎഫ്, കേന്ദ്രീയ ഭണ്ഡാര്‍ എന്നീ കേന്ദ്ര സഹകരണ ഏജന്‍സികളുടെ ഔട്ട്‌ലെറ്റുകളില്‍ നിന്നും മൊബൈല്‍ വാനുകളില്‍ നിന്നും അരി എല്ലാവര്ക്കും വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് റീട്ടെയില്‍ ശൃംഖലകളിലൂടെയും ഭാരത് അരി ഉടന്‍ ലഭ്യമാകുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ അരിയുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന് ഭാരത് അരിയുടെ വില്പന സഹായകമാവും. നേരത്തേ ആരംഭിച്ച ഭാരത് ആട്ട, ഭാരത് ദാല്‍ എന്നിവയുടെ വിതരണം രാജ്യത്തെ രണ്ടായിരം കേന്ദ്രങ്ങളില്‍ വിജയകരമായി നടക്കുന്നതിനിടെയാണിത്. ഭാരത് ആട്ട, ഭാരത് ദാല്‍ എന്നിവയിൽ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് ഭാരത് അരിയുടെ വില്പന കേന്ദ്ര സർക്കാർ ആരംഭിക്കുന്നത്.