Connect with us

Hi, what are you looking for?

Crime,

കേന്ദ്ര മന്ത്രി കസേരയിലേക്ക് PC യും ജില്ലാ അധ്യക്ഷനായി ഷോണും, എക്സാലോജിക്കിലേക്കുള്ള ആദ്യ വെടിയിൽ വിജയം, അടുത്ത വെടിയിൽ പിണറായി ഞെട്ടും

എക്‌സാലോജിക്കിൽ വീണാ വിജയനെതിരെ പരാതിയുമായി മുമ്പോട്ട് പോകുന്നത് ഷോൺ ജോർജ്ജാണ്. കമ്പനി കാര്യ വകുപ്പിന് പരാതി നൽകിയ ഷോൺ ഹൈക്കോടതിയിലും നിയമ പോരാട്ടത്തിലാണ്. ഈ കേസിൽ കേന്ദ്ര സർക്കാരിന്റെ ഉറച്ച പിന്തുണ ഷോൺ പ്രതീക്ഷിക്കുന്നുണ്ട്. അതുറപ്പാക്കിയാണ് ജനപക്ഷം ബിജെപിക്കൊപ്പം പോകുന്നത്. ഈ കേസിൽ കേന്ദ്ര ഏജൻസികളുടെ ഇനിയുള്ള ഇടപെടലുകൾ നിർണ്ണായകമാകും. പിസി ജോർജ്ജിനെ പല കേസുകളിൽ കുടുക്കി ജയിലിൽ അടയ്ക്കാൻ പിണറായി സർക്കാർ ശ്രമിച്ചു. ഒരു പരിധിക്കപ്പുറം അത് വിജയിച്ചില്ല. ഇതിന് ശേഷമാണ് എക്‌സാലോജിക്കിൽ അടക്കം നിർണ്ണായക ഇടപെടലുകൾ ഷോൺ നടത്തിയത്.

പരാതികളിൽ ഷോൺ ഉറച്ചു നിന്നതാണ് മാസപ്പടി ആരോപണത്തിൽ കമ്പനി കാര്യ വകുപ്പിന്റെ അന്വേഷണം അനിവാര്യമാക്കിയത്. ഇതിൽ ഒത്തുതീർപ്പുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കും വിധമാണ് പിസിയും മകനും ബിജെപി പാളയത്തിൽ എത്തുന്നത്. എക്‌സാലോജിക്കുമായി ബന്ധപ്പെട്ട അഴിമതി വിരുദ്ധ പോരാട്ടത്തിൽ കേന്ദ്രത്തിന്റേയും ബിജിപിയുടേയും പിന്തുണ പിസി ജോർജ് ആഗ്രഹിക്കുന്നുണ്ട്. അതുറപ്പാക്കിയാണ് പിസി ജോർജിന്റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റം. പത്തനംതിട്ട സീറ്റിൽ നിന്ന് മത്സരിക്കണമെന്ന കടുംപിടുത്തമൊന്നും പി സിക്ക് ഇല്ല. പക്ഷെ ആ സീറ്റ് തന്നിലേക്ക് വന്നു ചേരുമെന്ന ഉറച്ച ആത്മവിശ്വാസം പി സി ജോർജിനുണ്ട്. അതുകൊണ്ടു തന്നെ കണ്ണുവച്ച കേന്ദ്ര മന്ത്രിപദവി പി സി ക്ക് കിട്ടും. അപ്പോൾ ഷോൺ ജോർജിന്റെ കാര്യമോ? പാർട്ടിയിലേക്ക് വരുന്നവർക്ക് അവർ അർഹിക്കുന്ന സ്ഥാനമാനങ്ങൾ നല്കാൻ ബി ജെ പിക്ക് യാതൊരു മടിയുമില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ കോട്ടയം ജില്ലാ അധ്യക്ഷനായി ഷോണ്‍ ജോര്‍ജിനെ നിയമിച്ചേക്കും. പി.സി.ജോര്‍ജിന്റെ ബിജെപിയിലേക്കുള്ള വരവ് ലോക്‌സഭയില്‍ പ്രതിഫലിച്ചാലാകും ഈ മാറ്റം. പത്തനംതിട്ട ലോക്‌സഭാ സീറ്റില്‍ ഉണ്ണി മുകുന്ദനാണ് ബിജെപിയുടെ പ്രഥമ പരിഗണന. ഉണ്ണി മുകുന്ദനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനായി മാറ്റി നിര്‍ത്തിയാല്‍ പി.സി.ജോര്‍ജിന് നറുക്ക് വീഴും. പത്തനംതിട്ടയില്‍ കടുംപിടത്തമുണ്ടാകരുതെന്ന് ബിജെപി ദേശീയ നേതൃത്വം പിസി ജോര്‍ജിനെ അറിയിച്ചിട്ടുണ്ട്. ഇത് പിസിയും സമ്മതിച്ചു.

തിരുവനന്തപുരത്ത് നിര്‍മ്മലാ സീതാരാമന്‍ അല്ലെങ്കിൽ ഐഎസ്ആർഒയിലെ ഉന്നതൻ, തൃശൂരില്‍ സുരേഷ് ഗോപി എന്നിങ്ങനെയാണ് ബിജെപിയുടെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരനും. ഈ സാഹചര്യത്തില്‍ ഈ മൂന്ന് മണ്ഡലങ്ങളിലും ക്രൈസ്തവ വോട്ടുകള്‍ എല്ലാം നേടുകയാണ് ബിജെപി ലക്ഷ്യം. പത്തനംതിട്ടയിലും കരുത്ത് കാട്ടണം. അതുകൊണ്ട് തന്നെ പിസി ജോര്‍ജിനെ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താരപ്രചാരകനായി അവതരിപ്പിക്കും. ബിജെപിയുടെ പരീക്ഷണം ജയിച്ചാല്‍ ക്രൈസ്തവർക്ക് മുന്‍തൂക്കമുള്ള കോട്ടയത്ത് പിസി ജോര്‍ജിന്റെ മകനെ പാര്‍ട്ടി അധ്യക്ഷനാക്കും. ഇതിലൂടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആ വിഭാഗത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലാനാകും എന്നാണ് കണക്കുകൂട്ടൽ.

എക്‌സാലോജിക്കില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം എന്ന ആവശ്യം അതിവേഗം അംഗീകരിച്ചതോടെ പി.സി.ജോർജും സന്തോഷത്തിലാണ്. ജനപക്ഷം സെക്കുലര്‍ നേതാവും ഏഴ് വട്ടം എംഎല്‍എയുമായ പി.സി.ജോര്‍ജ് ബിജെപിയില്‍ എത്തുന്നതിനെ പ്രതീക്ഷയോടെയാണ് പാര്‍ട്ടി കാണുന്നത്. കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയായിരുന്നു. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും ബിജെപി ജനറല്‍ സെക്രട്ടറി രാധാമോഹന്‍ദാസ് അഗര്‍വാളും ചേര്‍ന്ന് പി.സി.ജോര്‍ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പി.സി.ജോര്‍ജിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും അംഗത്വം സ്വീകരിച്ചു.

കേരളത്തിലെ റോമന്‍ കത്തോലിക്കാ വിഭാഗത്തില്‍നിന്നുള്ള പ്രധാന നേതാവാണ് പി.സി.ജോര്‍ജ്. ഈ വിഭാഗത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാന്‍ ജോര്‍ജിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ലയനത്തിന്റെ ഭാഗമായി കേരളത്തില്‍ വലിയ റാലി നടത്തും. ഇത് കോട്ടയത്തോ പത്തനംതിട്ടയിലോ ആകും. മുതിര്‍ന്ന കേന്ദ്ര നേതാക്കള്‍ തന്നെ ഈ യോഗത്തില്‍ പങ്കെടുക്കും. ഇനിയും ക്രൈസ്തവ നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടു വരാനും സാധ്യതയുണ്ട്.

വലിയ പ്രതീക്ഷയാണ് ബിജെപിക്കുള്ളത് എന്നാണ് പി.സി.ജോർജിനെ സ്വീകരിച്ചുകൊണ്ട് പ്രഭാരി പ്രകാശ് ജാവേദ്കര്‍ പറഞ്ഞത്. കേരളത്തില്‍ ഇപ്പോള്‍ ഏത് പാര്‍ട്ടിക്കാരോട് ചോദിച്ചാലും നരേന്ദ്രമോദി പ്രധാനമന്ത്രിയാവുമെന്ന് പറയും. എന്നാല്‍, 2019-ല്‍ പലരും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് വിശ്വസിച്ചു. 2019 തിരഞ്ഞെടുപ്പ് പോലെയല്ല കേരളത്തില്‍ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ്. പി.സി.ജോര്‍ജിന്റേയും ഭാവിയില്‍ വരാനിരിക്കുന്നവരുടെയും മികവിൽ കുറഞ്ഞത് അഞ്ച് സീറ്റില്‍ കേരളത്തിൽ ബിജെപി ജയിക്കുമെന്നുമാണ് ജാവദേക്കര്‍ അവകാശപ്പെട്ടത്.

എല്‍ഡിഎഫിനും യുഡിഎഫിനും കേരളത്തില്‍ ഒരേ മനസ്സാണെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. രാഷ്ട്രീയ കച്ചവടമാണ് ഇവിടെ നടക്കുന്നത്. ലോകത്തെ നമ്പര്‍ വണ്‍ നേതാവായി മോദി മാറിയെന്ന് കേരളത്തിലെ ജനം അംഗീകരിച്ചുകഴിഞ്ഞു. അങ്ങനെയുള്ള പ്രധാനമന്ത്രിയെ പ്പോലും അവഹേളിക്കുന്നത് ശരിയല്ലെന്ന ബോധ്യം കേരളത്തിലെ നിഷ്പക്ഷമായി ചിന്തിക്കുന്ന എല്ലാവര്‍ക്കും ഉണ്ടെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...