ന്യൂദല്‍ഹി . കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ അറസ്റ്റിലായ പിറകെ പിണറായി വിജയന്‍ ഉള്‍പ്പെടയുള്ള നാല് മുഖ്യമന്ത്രിമാര്‍ക്കെ തിരെയുള്ള അന്വേഷണം വേഗത്തിലാക്കാനുള്ള നടപടി ക്രമങ്ങളുമായി ഇ ഡി. പിണറായി വിജയനെതിരെയുള്ള എസ്എന്‍സി – ലാവലിൻ കേസിന്റെ അന്വേഷണം ആണ് ഇ ഡി വേഗത്തിലാക്കിയിരിക്കുന്നത്.
പിണറായി വിജയനെതിരെ ഉള്ള എസ്എന്‍സി – ലാവലിൻ കേസുമായി ബന്ധപെട്ടു ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാറിന്റെ മൊഴി അഞ്ച് ദിവസങ്ങളിലായി ഇതിനിടെ ഇ ഡി എടുത്തിരിക്കുകയാണ്. ടി പി നന്ദകുമാർ കേസുമായി ബന്ധപെട്ടു നൽകിയ മൊഴിക്ക് ആധാര മായ തെളിവുകളും ഇ ഡി ശേഖരിച്ചിട്ടുണ്ട്. ഇ ഡി അന്വേഷിക്കുന്ന ചില കേസുകൾ ഒച്ചിന്റെ വേഗത്തിലാണ് പോകുന്നതെന്നു നേരത്തെ ആരോപണം ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇ ഡി ഏറ്റെടുത്ത കേസുകളിലെ അന്വേഷണം വേഗത്തിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിർദേശം ഉണ്ടാവുന്നത്.
കേരള മുഖ്യമന്ത്രി പിണറായി വിജയനു പുറമെ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡി എന്നിവരാണ് ഇ ഡി അന്വേഷണം നേരിടുന്ന മറ്റ് മുഖ്യമന്ത്രിമാര്‍. ഇവരുമായി ബന്ധപ്പെട്ട കേസുകളിലും അതാത് സംസ്ഥാനങ്ങളിൽ ഇ ഡി അന്വേഷണവും ഇതോടെ മിന്നൽ വേഗത്തിലായി.
ലാലു പ്രസാദ് യാദവ്, ഭൂപേഷ് ബാഗല്‍, ഭൂപീന്തര്‍സിംഗ് ഹുഢ, അശോക് ഗലോട്ട്, അഖിലേഷ് യാദവ്, മായാവതി, ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി, നബാം തൂക്കി, ഒക്രാം ബോബി സിംഗ്, ശങ്കര്‍ സിംഗ് വഗേല, ശരത് പവര്‍ എന്നീ മുന്‍ മുഖ്യമന്ത്രിമാരും ഇഡി അന്വേഷണം നേരിടുന്നവരുടെ കൂട്ടത്തിൽ ഉണ്ട്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജി നൽകുകയായിരുന്നു. രാജിയ്ക്ക് പിന്നാലെ ബുധനാഴ്ച രാത്രി 9.30-ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ഉണ്ടായി. ഏപ്രില്‍ 2021 ലാണ് പിണറായി വിജയന് എതിരായുള്ള അന്വേഷണം ഇ ഡി ആരംഭിക്കുന്നത്. കനേഡിയന്‍ കമ്പനിയായ എസ്എന്‍സി – ലാവലിന് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് പിണറായി വിജയനെതിരെ നിലവിലുള്ളത്.