ആലപ്പുഴ . പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത്. ബംഗ്ലാവ് വില്ലേജ് ഓഫീസിനായി ഏറ്റെടുത്ത് കൈമാറണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ആണ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് 150 മീറ്റര്‍ ദൂരത്താണ് ഈ കെട്ടിടം ഉള്ളത്. 40 വര്‍ഷങ്ങളായി കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഈ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാൻ വേണ്ടിയാണ് പണത്തിനു വണ്ടി സുകുമാരക്കുറുപ്പ് ഫിലിം റെപ്രസന്‌റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തുന്നത്.
സ്വന്തം രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്‌റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തി താന്‍ മരിച്ചുവെന്ന് കാണിച്ച് വിദേശ കമ്പനിയുടെ എട്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് സുകുമാര കുറുപ്പ് ശ്രമിച്ചത്. കേസില്‍ പ്രതിയായതോടെ സുകുമാരക്കുറുപ്പ് ഒളിവില്‍ പോകുക യാണ് ഉണ്ടായത്. അന്ന് മുതല്‍ ഈ കെട്ടിടം അനാഥമായി കിടക്കുകയാണ്. അവകാശമുന്നയിച്ച് കുറുപ്പിന്റെ കുടുംബം കേസ് കൊടുത്തെങ്കിലും രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ കേസ് വിജയം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഭൂമിക്കും കെട്ടിടത്തിനുമായി രംഗത്ത് എത്തിയിരിക്കുന്നത്.